കരിങ്കുന്നത്ത് കരാറുകാരെൻറ വീട്ടിൽനിന്ന് 12 പവനും പണവും കവർന്നു

തൊടുപുഴ: കരിങ്കുന്നത്ത് കോൺട്രാക്ടറുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കരിങ്കുന്നം പ്ലാേൻറഷനും പുത്തൻപള്ളിക്കുമിടയിൽ അരയാൽകുഴി അരുൺദാസിെൻറ വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അരുൺദാസും കുടുംബവും വേളാങ്കണ്ണിക്ക് പോയതിനെത്തുടർന്ന് വീട്ടിൽ ആരും ഇല്ലാത്ത രാത്രിയാണ് മോഷണം നടന്നത്. ഒമ്പത് ജോഡി കമ്മൽ, രണ്ടുമാല, ഒന്നര പവൻ െനേക്ലസ്, കൂടാതെ രണ്ട് ഡയമണ്ട് നെേക്ലസും അടക്കം 12 പവൻ മോഷ്ടിക്കപ്പെട്ടതായാണ് സൂചന. അലമാരയിൽ സൂക്ഷിച്ച 20,000 രൂപയും കാണാതായതായാണ് വിവരം. അരുൺദാസും കുടുംബവും തിരിച്ചെത്തിയ ശേഷേമ എന്തൊക്കെ നഷ്ടമായെന്ന് ഉറപ്പാക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വണ്ടിയെടുക്കാൻ വന്ന ഡ്രൈവർ മുന്നിലെ വാതിൽ തുറന്ന് കിടക്കുന്നതുകണ്ട് ആളെ കൂട്ടി നോക്കിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. വിവരമറിഞ്ഞ് പൊലീസ് എത്തി പരിശോധന നടത്തി. ഫോണിൽ ബന്ധപ്പെട്ടപ്പോൾ 20,000 രൂപയും 12 പവനും അലമാരയിൽ ഉണ്ടായിരുന്നതായി അരുൺദാസ് പറഞ്ഞതിനെത്തുടർന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുൻവാതിൽ തകർത്ത് അകത്തുകടന്നാണ് മോഷണം. കിടപ്പുമുറിയുടെ വാതിലും തകർത്ത നിലയിലാണ്. അലമാരയും മേശയും െഷൽഫുമെല്ലാം തുറന്ന് സാധനങ്ങൾ വലിച്ചുവാരി ഇട്ടിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് അരുൺദാസും കുടുംബവും വേളാങ്കണ്ണിക്ക് പോയത്. രാത്രി ഏഴിന് വീട്ടുജോലിക്കാരൻ വീടും ഗേറ്റും പൂട്ടി പോയി. പിറ്റേന്ന് രാവിലെ 6.45ഒാടെ േജാലിക്കാരൻ എത്തി ഗേറ്റ് തുറന്ന് പോയെങ്കിലും വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടില്ല. ഏഴിനാണ് ജോലിക്കാരെ വിളിക്കാൻ പോകുന്നതിന് വണ്ടിയെടുക്കാൻ ഡ്രൈവർ എത്തിയത്. കരിങ്കുന്നം വനിത എസ്.െഎ ടി.പി. സീന, പ്രിൻസിപ്പൽ എസ്.െഎ പി.എൻ. ബാബുക്കുട്ടൻ എന്നിവരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.