ദേശീയപാതയോരത്ത് കൈയേറ്റം; നടപടിക്കു മടിച്ച് അധികൃതര്‍

മൂന്നാര്‍: ദേശീയ പാതയോരത്ത് കൈയേറ്റം വ്യാപകമായിട്ടും നടപടിയെടുക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അനാസ്ഥ. ഇത് കൈയേറ്റം വര്‍ധിക്കാന്‍ കാരണമാകുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്പോര്‍ട്സ് ട്രെയ്നിങ് സെന്‍ററിനു സമീപമാണ് വ്യാപകമായി കൈയേറി ഷെഡുകള്‍ പണിതത്. പഴയ മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് സമീപമുള്ള ദേശീയപാതയുടെ ഒരുവശത്തായി നിരവധി ഷെഡുകളാണ് സ്വകാര്യ വ്യക്തികള്‍ പണിതത്. അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് കൈയേറ്റങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് എതിര്‍വശത്തെ സ്പോര്‍ട്സ് ട്രെയ്നിങ് സെന്‍ററിന്‍െറ പ്രവേശ കവാടത്തിനരികിലാണ് കൈയേറ്റം കൂടുതല്‍. ആദ്യം സ്ഥലം കൈയേറും. പിന്നീട് കമ്പുകെട്ടി ചാക്കും പ്ളാസ്റ്റിക്കും ഉപയോഗിച്ചു മറകെട്ടും. തുടര്‍ന്ന് കടയുടെ മാതൃകയില്‍ നിര്‍മിക്കുകയാണ് പതിവ്. അനധികൃത കൈയേറ്റങ്ങള്‍ ദേശീയപാത വികസനത്തിനു തടസ്സമാണ്. കൈയേറ്റം തടഞ്ഞ് സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.