ജില്ലാ ആസ്ഥാനം ലഹരിയുടെ പിടിയില്‍

ചെറുതോണി: ജില്ലാ ആസ്ഥാനമായ ചെറുതോണി ടൗണിലും പരിസരപ്രദേശങ്ങളായ ഇടുക്കി, തടിയമ്പാട്, പൈനാവ് തുടങ്ങിയ ടൗണുകളിലും നിരോധിച്ച ലഹരിവസ്തുക്കളുടെ വില്‍പന വ്യാപകമായി. പൊലീസ്, എക്സൈസ് പരിശോധനകള്‍ ലഹരിവസ്തുക്കളുടെ വില്‍പന വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. ടൗണിലെ ബാര്‍ ഹോട്ടല്‍ അടച്ചെങ്കിലും വിദേശമദ്യവും സുലഭമാണ്. ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരുണ്ടത്രെ. എന്‍ജിനീയറിങ് കോളജ് പരിസരത്ത് ലഹരിവസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കുന്നതായും പരാതിയുണ്ട്. ചില വിദ്യാര്‍ഥികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമകളാണ്. സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കഞ്ചാവുപൊതികള്‍ എത്തിക്കാന്‍ കച്ചവടക്കാരുണ്ട്. രണ്ടുമാസം മുമ്പ് വഴിയരികില്‍ മദ്യപിച്ചുകിടന്ന വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിച്ച വിവരങ്ങളായിരുന്നു.ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് മദ്യവും കഞ്ചാവും എത്തിക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വില്‍ക്കുന്നത്. പിടികൂടിയാല്‍ ജാമ്യം കിട്ടുമെന്നതിനാലാണ് ഈരീതി തുടരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.