കട്ടപ്പന: പുളിയന്മല-കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ എട്ടു ദിവസത്തിനുള്ളില്‍ ഉണ്ടായ നാല് അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലില്‍ മൂന്ന് അപകടവും ബൈക്കുമായി കൂട്ടിയിടിച്ചാണ്. ഒരു ബൈക്ക് യാത്രികന്‍ മരിക്കുകയും മൂന്ന് ബൈക്ക് യാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അശ്രദ്ധയും വാഹനങ്ങളുടെ അമിത വേഗവുമാണ് അപകടത്തിന് ഇടയാക്കിത്. കാഞ്ചിയാര്‍ പാലക്കടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടിവിലത്തേത്. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച പുളിയന്മല ഹെയര്‍പിന്‍ വളവില്‍ ടൂറിസ്റ്റ് ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ വണ്ടന്മേട് രാജാക്കണ്ടം തേക്കുങ്ങല്‍ ജോബിനാണ് (27) മരിച്ചത്. കട്ടപ്പന ഇരുപതേക്കറില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു നാലുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ച നടന്ന അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പിന്നാലെ ഞായറാഴ്ച തൊപ്പിപ്പാളയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് നിസ്സാര പരിക്കേറ്റു. ഇരുവാഹനങ്ങളും തകര്‍ന്നു. അപകടം തുടര്‍ക്കഥയായിട്ടും വാഹനങ്ങളുടെ വേഗം കുറക്കാനോ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ളെന്ന് ആക്ഷേപമുണ്ട്. അപകട മുന്നറിയിപ്പ് ബോര്‍ഡുകളും ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.