വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍നിന്ന് വള്ളക്കടവ് ഗ്രാമത്തിലേക്ക് സര്‍വിസ് നടത്തിയ ജനകീയ ബസ് ‘പ്രതീക്ഷ’ സര്‍വിസ് അവസാനിപ്പിച്ചു. സമാന്തര സര്‍വിസുകളുടെ ശല്യം മൂലം നഷ്ടത്തിലേക്ക് നീങ്ങിയതോടെയാണ് ബസ് സര്‍വിസ് നിര്‍ത്തുന്നതെന്ന് നടത്തിപ്പുകാര്‍ പറഞ്ഞു. പെരിയാര്‍ ടൗണിലെ 15പേരടങ്ങുന്ന സ്വയംസഹായ സംഘമായ പ്രതീക്ഷയാണ് രണ്ടുവര്‍ഷം മുമ്പ് വണ്ടിപ്പെരിയാര്‍ വള്ളക്കടവ് റൂട്ടില്‍ സര്‍വിസ് ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ റൂട്ടില്‍ സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നിര്‍ത്തലാക്കിയത് മൂലം ഏറെ യാത്രാദുരിതമാണ് ജനങ്ങള്‍ നേരിട്ടത്. തുടര്‍ന്ന് പ്രതീക്ഷ രണ്ടുബസുകള്‍ സര്‍വിസ് ആരംഭിച്ചതോടെ സഹായകരമായി. എന്നാല്‍, കഴിഞ്ഞ കുറേമാസങ്ങളായി ബസിന് മുന്നിലായി സമാന്തര ട്രിപ് സര്‍വിസുകള്‍ നടത്തിയതോടെയാണ് കലക്ഷന്‍ കുറഞ്ഞത്. സമാന്തര സര്‍വിസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ളെന്നും ആക്ഷേപമുണ്ട്. കലക്ഷന്‍ കുറഞ്ഞതിനാല്‍ സംഘത്തിന് കടബാധ്യത വന്നതോടെയാണ് സര്‍വിസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.