തേയില ഫാക്ടറി പൂട്ടി; കമ്പനിയുടെ തന്ത്രമെന്ന് തൊഴിലാളികള്‍

വണ്ടിപ്പെരിയാര്‍: ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ തേയില ഫാക്ടറി അടച്ചുപൂട്ടി. തേയിലപ്പൊടി ഉല്‍പാദനച്ചെലവ് വര്‍ധിച്ചതിനാല്‍ നഷ്ടം സംഭവിക്കുന്നതായി കാണിച്ചാണ് മാനേജ്മെന്‍റ് ഫാക്ടറി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സി.ടി.സി ഇനത്തില്‍ ഏറ്റവും മികച്ച തേയിലപ്പൊടി ഉല്‍പാദിപ്പിക്കുവന്ന ജില്ലയിലെ ഏറ്റവും പഴക്കംചെന്ന ഫാക്ടറികളിലൊന്നാണ്. ഒരു കിലോ തേയിലപ്പൊടി ഉല്‍പാദിപ്പിക്കാന്‍ 156 രൂപ ചെലവുവരുന്നുണ്ട്. വില്‍ക്കുമ്പോള്‍ 110 രൂപ മാത്രമാണ് ലഭിക്കുന്നുവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. മൂന്ന് ഷിഫ്ടുകളിലായി 180 തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. ഫാക്ടറി പൂട്ടിയതോടെ ഇവര്‍ പ്രതിസന്ധിയിലായി. മാനേജ്മെന്‍റിന്‍െറ കെടുകാര്യസ്ഥതയാണ് നഷ്ടത്തിന് കാരണമെന്നും തൊഴിലാളികള്‍ പറഞ്ഞു. പച്ചക്കൊളുന്ത് കൂടുതല്‍ തുകക്ക് പുറത്ത് വിറ്റഴിക്കുന്നതിലൂടെ ലാഭം കൊയ്യാനും ചെലവുചുരുക്കാനും കമ്പനി നടത്തുന്ന നാടകമാണിതെന്നാണ് ആരോപണം. ഫാക്ടറി പൂട്ടിയതിനെതിരെ സമരം ആരംഭിക്കുമെന്നും തൊഴിലാളികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.