തൊടുപുഴ: ആദിവാസി ട്രൈബല്‍ വനിതാ വാച്ചറെ അധിക്ഷേപിച്ചെന്ന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഐക്യ മലയ അരയ മഹാസഭ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ട്രൈബല്‍ വാച്ചറായ ആദിവാസി സ്ത്രീയോട് ഉദ്യോഗസ്ഥന്‍ അശ്ളീലഭാഷയില്‍ സംസാരിച്ച് മാനസികമായി പീഡിപ്പിച്ചതിനെതിരെ നല്‍കിയ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത തലത്തില്‍ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.ചന്ദന ഡിവിഷന്‍ കാന്തല്ലൂര്‍ റേഞ്ചിലെ പയസ് നഗര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണത്രേ വനിതാ വാച്ചറെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. സംഭവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലും എ.എസ്.പിക്കും ഫൈ്ളയിങ് സ്ക്വാഡിനും പരാതി നല്‍കിയതായി ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഐക്യമല അരയ മഹാസഭ പ്രസിഡന്‍റ് സി.ആര്‍. ദിലീപ്കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. സോമശേഖരന്‍, കെ.കെ. പുഷ്പരാജന്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.