കുളമാവ:് കല്ളേപുരക്കല്‍ ചാക്കോയുടെ വള്ളം നശിപ്പിച്ച നിലയില്‍ കണ്ടത്തെി. മൂന്നുപേര്‍ക്ക് യാത്ര ചെയ്യാവുന്ന വള്ളമാണ് നശിപ്പിച്ചത്. വ്യക്തിവിരോധമാണ് തങ്ങളുടെ വള്ളം തകര്‍ത്തതിന് പിന്നിലെന്ന് ചാക്കോയും കുടുംബവും പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാഗമണ്‍ പൊലീസില്‍ പരാതി നല്‍കി. കുളമാവ് ജലസംഭരണി മേഖലയില്‍ മുല്ലക്കാനം, ചക്കിമാലി തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ സ്വന്തം തടിവള്ളങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടാനായി ഉപയോഗിക്കുന്നത്. നേരത്തേ വനംവകുപ്പിന്‍െറ ബോട്ട് സര്‍വിസ് ഉണ്ടായിരുന്നുവെങ്കിലും രണ്ടുവര്‍ഷമായി അത് മുടങ്ങിക്കിടക്കുകയാണ്. പ്രദേശത്തുള്ളവര്‍ റേഷന്‍കടയില്‍നിന്നും മറ്റും സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ഒന്നരമണിക്കൂര്‍ വള്ളത്തില്‍ യാത്ര ചെയ്ത് കുളമാവിലത്തെണം. പ്രദേശത്തെ വിദ്യാര്‍ഥികളും വള്ളത്തെയാണ് ആശ്രയിക്കുന്നത്. ഒരുവര്‍ഷം മുമ്പ് കുളമാവ് ഡാമിന് സമീപം നിര്‍ത്തിയിട്ടിരുന്ന വനംവകുപ്പിന്‍െറ ബോട്ട് കത്തിനശിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.