ചിന്നക്കനാലില്‍ സ്വകാര്യ വ്യക്തി കൈയേറിയ നാലേക്കര്‍ റവന്യൂ ഭൂമി തിരിച്ചുപിടിച്ചു

രാജാക്കാട്: ചിന്നക്കനാല്‍ വിലക്ക് പ്രദേശത്ത് കൈയേറിയ നാലേക്കര്‍ റവന്യൂ ഭൂമി റവന്യൂ സംഘം പിടിച്ചെടുത്തു. കുന്നുതറ വീട്ടില്‍ മേരി കൈയേറിയ ഭൂമിയാണ് ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍മാര്‍, താലൂക്ക് സര്‍വേയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ഒഴിപ്പിച്ചത്. സ്ഥലത്തിന് ചുറ്റും വൈദ്യുതി വേലി കെട്ടിയിരുന്നു. ശനിയാഴ്ച നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ ഒഴിഞ്ഞുപോകാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് റവന്യൂ സംഘം തിങ്കളാഴ്ച ബലമായി ഒഴിപ്പിച്ചത്. ഭൂമിയില്‍ രണ്ടു മുറി കെട്ടിടവുമുണ്ടായിരുന്നു. വസ്തുവിന് സമീപം വി.എച്ച്. ആല്‍ബിന്‍ എന്നയാള്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. ഇയാളുടെ ബന്ധുവാണ് ഭൂമി കൈയേറിയ മേരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.