അരൂർ: കഞ്ചാവ് ലഹരിയിൽ രണ്ട് യുവാക്കൾ നടുറോഡിൽ അഴിഞ്ഞാടിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. അരൂർ-അരൂക്കുറ്റി റോഡിൽ ഇല്ലത്തുപടി കവലക്കു സമീപം തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. പെട്ടി ഓട്ടോയുടെ മുന്നിലെ ഗ്ലാസ് തകർത്ത യുവാക്കൾ ഡ്രൈവറെയും ആക്രമിച്ചു.
ഇല്ലത്തുപടിക്കു സമീപമുള്ള പച്ചക്കറി കടയുടെ മുന്നിൽെവച്ചിരുന്ന സാധനങ്ങൾ വലിച്ചുവാരി എറിഞ്ഞു. ഗതാഗതം സ്തംഭിപ്പിച്ചാണ് അഴിഞ്ഞാടിയത്. ഭയംമൂലം ഇവരെ പിടികൂടാൻ ആരും തയാറായില്ല. വഴിയാത്രികർ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ടു. ഇല്ലത്തുപടി കവലക്കു സമീപമുള്ള വിജയമന്ദിരത്തിൽ പ്രഭജിത്ത് (22) ,വള്ളുവനാട് നികർത്തിൽ രാകേഷ് (23) എന്നീ യുവാക്കളെ അരൂർ പൊലീസ് പിടികൂടി. കസ്റ്റഡിയിലായ രണ്ടുപേരെയും പൊലീസ് അരൂക്കുറ്റി ഗവ.ആശുപത്രിയിലേക്കു നീക്കി. ആശുപത്രിയിൽ പൊലീസ് കാവലും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.