ചെങ്ങന്നൂർ: മാന്നാറിനെയും പരുമലയെയും ബന്ധിപ്പിക്കുന്ന പമ്പയാറിന് കുറുകെയുള്ള കു രട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലം അപകട തുരുത്തായി മാറിയിരിക്കുന്നു. പാലത്തിെൻറ അ ങ്ങേക്കരയിലെ അപ്രോച്ച് റോഡ് പാലത്തില്‍നിന്ന് ക്രമാതീതമായി താഴ്ന്നതാണ് പലപ്പോഴും അ പകട കാരണമാകുന്നത്. എതിർ ദിശകളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയുക പാലത്തിെൻറ മുകളിൽ എത്തുമ്പോൾ മാത്രമാണ്. ഒരേസമയം രണ്ട് സ്കൂട്ടറിന് അപകടത്തിൽപെടാതെ വിപരീതദിശയിലേക്ക് കടന്നുപോകാൻ വളരെ പ്രയാസമാണ്. കുത്തനെ ഇറങ്ങിവരുമ്പോൾ ഇരുചക്രവാഹനങ്ങൾ ഈ താഴ്ചയിലേക്ക് വീഴുന്നതോടെ നിയന്ത്രണംവിട്ടാണ് അപകടത്തിൽെപടുന്നത്.
കഴിഞ്ഞദിവസം ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ ബുധനൂർ മഠത്തില്തോപ്പില് വീട്ടിൽ നന്ദകുമാറിെൻറ ഭാര്യ സിന്ധു (40) ബൈക്കിെൻറ പിന്നിൽനിന്ന് മറിഞ്ഞുവീണ് വലതുകാൽ ഒടിഞ്ഞിരുന്നു.
പ്രളയജലം കുത്തിയൊഴുകിയെത്തി പാലത്തിെൻറ കൈവരി തകര്‍ന്നിരുന്നു. കൈവരി പുനഃസ്ഥാപിച്ചപ്പോള്‍ പഴയ കൈവരിയുടെ ഭാഗങ്ങള്‍ അേപ്രാച്ച് റോഡിെൻറ വശങ്ങളിലാണ് ഇട്ടത്. അപകടത്തിൽപെടുന്ന വാഹനങ്ങള്‍ സമീപത്തെ കോണ്‍ക്രീറ്റ് കട്ടിങ്ങുകളിലേക്ക്് വീഴുന്നത് അപകടതീവ്രത കൂട്ടുന്നു. 2004ല്‍ ശോഭന ജോര്‍ജ് എം.എല്‍.എ ആയിരിക്കുമ്പോള്‍ മന്ത്രി എം.കെ. മുനീറാണ് പാലത്തിെൻറ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചത്. മാവേലിക്കര, ചെങ്ങന്നൂര്‍, ബുധനൂര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് മാന്നാറിലെ തിരക്കില്‍പെടാതെ പരുമല വലിയ പനയന്നാർകാവ് ക്ഷേത്രം, തിരുവല്ല, വീയപുരം-ഹരിപ്പാട്, തേവേരി, ദേവസ്വം ബോര്‍ഡ് പമ്പ കോളജ്, ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കൻഡറി സ്കൂള്‍, പരുമല പള്ളി, പരുമല എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് എത്താൻ എളുപ്പമാര്‍ഗമാണ് ഈ പാലം. പാലത്തില്‍ സിഗ്നല്‍ സംവിധാനം ഇല്ലാത്തതും രാത്രി തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതും വീതികുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.