ചാരുംമൂട്: മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനുശേഷവും അപകടമൊഴിയാതെ കെ.പി റോഡ്. കഴിഞ്ഞ ദിവസം പിക് അപ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. കെ.പി റോഡിലെ ഐ.ടി.ബി.പി ജങ്ഷന് സമീപമാണ് അപകടങ്ങൾ ഏെറയും. നൂറുകണക്കിന് അപകട മരണങ്ങളാണ് ഈ ഭാഗത്തുണ്ടായത്. വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്തതും അമിതവേഗവുമാണ് അപകടങ്ങൾക്ക് കാരണം. മുൻ കാലങ്ങളിൽ ഐ.ടി.ബി.പി ജങ്ഷനിലെ വളവായിരുന്നു അപകടകേന്ദ്രം. തുടർന്ന് വളവ് റോഡ് ക്രമീകരിച്ച് ഒരുവിധം നേരെയാക്കി. ഇപ്പോൾ അപകടം വളവിനു മുമ്പും ശേഷവുമാണ്. വേഗം നിയന്ത്രിക്കാനുള്ള സംവിധാനം ഇല്ലാത്തതും കാരണമാണ്. കെ.പി റോഡിൽ ചാരുംമൂട് ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് മാത്രമാണ് ഈ മേഖലയിൽ ആകെയുള്ള അപകടനിയന്ത്രണ സംവിധാനം. റോഡരികിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പൊലീസ് പരിശോധന ഹെൽമറ്റ് വേട്ടയിൽ ഒതുങ്ങുകയാണ്. ഗതാഗത നിയമങ്ങൾ കാറ്റിൽപറത്തി ടിപ്പർ ലോറികളും സ്വകാര്യ ബസുകളും ചീറിപ്പായുേമ്പാഴും നടപടിയെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.