അരൂര്‍: മഴയത്ത് കേബിളിനായി കുഴിയെടുത്തത് പാലത്തിന്‍െറ അപ്രോച് റോഡിലെ മണ്ണൊലിപ്പിന് കാരണമായെന്ന് ആക്ഷേപം. ചന്തിരൂര്‍ പുതിയപാലത്തിലാണ് സ്വകാര്യ കമ്പനിയുടെ കേബിളുകള്‍ സ്ഥാപിക്കുന്നതിന് അപ്രോച് റോഡില്‍ കുഴിയെടുത്തത്. റോഡിന്‍െറ കിഴക്കുഭാഗത്ത് ചരിവിനരികില്‍ തന്നെയാണ് കുഴിയെടുത്തത്. കുഴിയെടുക്കുമ്പോള്‍ തന്നെ ഉണ്ടായ കനത്ത മഴയില്‍ കുഴിയിലേക്ക് ഇറങ്ങിയ വെള്ളം മണ്ണിടിച്ചിലിനു കാരണമായെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലത്തുതന്നെ കേബിള്‍ കുഴിയെടുത്തതാണ് പരാതിക്കിടയാക്കുന്നത്. പാലത്തിന്‍െറ മുകളില്‍നിന്ന് താഴെയുള്ള മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നതിനുള്ള ചവിട്ടുപടിയുടെ അരികില്‍ വലിയ കുഴി രൂപപ്പെട്ടതും അപ്രോച്റോഡ് തകരാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.