ചാരുംമൂട്: ദലിത് യുവാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ചതായി പരാതി. താമരക്കുളം വേടരപ്ളാവ് മുറിയില്‍ അക്ഷയഭവനത്തില്‍ മധുവിനാണ് (34) മര്‍ദനമേറ്റത്. കായംകുളം ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മധു നൂറനാട് പൊലീസ് ക്രൂരമായി മര്‍ദിച്ചതായി കാണിച്ച് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ താമരക്കുളം മാര്‍ക്കറ്റിന് സമീപത്തായിരുന്നു സംഭവം. ഇവിടെ വെച്ച് പൊലീസ് ജീപ്പിന് സമീപത്തുകൂടി സിഗരറ്റ് വലിച്ചുകൊണ്ടുപോയ ആളിന് പൊലീസ് 100 രൂപ പിഴയിട്ടു. ഇത് കണ്ടുനിന്ന മധു സിഗരറ്റ് വലിച്ച ആളോട് രസീത് വാങ്ങണമെന്ന് പറഞ്ഞു. ഈ സമയം, ജീപ്പില്‍ എസ്.ഐക്കൊപ്പം മഫ്തിയില്‍ ഉണ്ടായിരുന്ന ആള്‍ തന്നെ ജീപ്പില്‍ വലിച്ചുകയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി സെല്ലിലിട്ട് മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. രാത്രി 11ഓടെ ബന്ധുക്കളത്തെി ജാമ്യത്തില്‍ ഇറക്കിയശേഷം മധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.