തലക്കുളത്തൂർ (കോഴിക്കോട്): എഴുത്തുകാരനും ചിന്തകനും എലത്തൂർ സി.എം.സി സ്കൂൾ റിട്ട. അധ്യ ാപകനുമായിരുന്ന പി.എൻ. ദാസ് (72) നിര്യാതനായി. 2014ൽ വൈദികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ. നമ്പൂതിരി എൻഡോവ്മെൻറ് നേടിയിട്ടുണ്ട്. ഒരു തുള്ളി വെളിച്ചം എന് ന കൃതിക്കായിരുന്നു പുരസ്കാരം. പട്ടാമ്പി സംസ്കൃത കോളജിൽ പഠിക്കുേമ്പാൾ കൈയെഴുത്തു മാസികകളിലും ലിറ്റിൽ മാസികകളിലും എഴുതി. നിരോധിക്കപ്പെട്ട ‘പ്രസക്തി’ മാസികയുടെ പിന്നണിയിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലത്തു തടവുശിക്ഷ അനുഭവിച്ച ശേഷം ‘വൈദ്യശസ്ത്രം’ മാസിക തുടങ്ങി. ‘ദീപാങ്കുരൻ’ എന്ന തൂലികാനാമത്തിലാണു മുഖപ്രസംഗങ്ങൾ എഴുതിയത്.
23 വർഷം എഴുതിയ ലേഖനങ്ങൾ ‘സംസ്കാരത്തിെൻറ ആരോഗ്യവും ആരോഗ്യത്തിെൻറ സംസ്കാരവും’ എന്ന പേരിൽ പുസ്തകമാക്കി. പ്രകൃതിചികിത്സ, യൂറിൻ തെറപ്പി രംഗങ്ങളിൽ സജീവമായിരുന്നു. ധ്യാനപാഠങ്ങൾ, കരുണയിലേക്കുള്ള തീർഥാടനം, ബുദ്ധൻ കത്തിയെരിയുന്നു, ഒരു തുള്ളി വെളിച്ചം, വേരുകളും ചിറകുകളും, കരുണയിലേക്കുള്ള തീർഥാടനം, ജീവിതഗാനം എന്നിവയാണ് മറ്റു പ്രധാന കൃതികൾ. ‘വാക്കുകളുടെ വനത്തിൽനിന്ന് ഒരിലയുമായി’ എന്ന പേരിൽ ഓർമക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: രത്നം (റിട്ട. അധ്യാപിക, തലക്കുളത്തൂർ ഗുരുദേവ വിലാസം എ.എൽ.പി സ്കൂൾ). മക്കൾ: മനു (വൺ ഇന്ത്യ ഓൺലൈൻ), മനീഷ് (പൊയിൽകാവ് എച്ച്.എസ്.എസ്), ദീപാരശ്മി (സി.എം.സി.എച്ച്.എസ്.എസ്). മരുമക്കൾ: സുദേഷ്ണ (ബി.എം.എച്ച് അക്കാദമി), സിജി (കെ.എം.സി.ടി കോളജ്), അഖിൽ (കോൺകോഡ് ട്രാവൽസ്). സഹോദരങ്ങൾ: രവീന്ദ്രൻ, സിദ്ധാർഥൻ, വിജയൻ, ഇന്ദിര, പ്രഭാകരൻ, ബാബു. തലച്ചോറിൽ അണുബാധ കാരണം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ 9.50 മുതൽ 10.30 വരെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിനു വെച്ച ശേഷം 11ന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.