രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം
ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് കഥാകൃത്ത് ടി. പത്മനാഭന്‍ അര്‍ഹനായി. രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. എം.ലീലാവതി അധ്യക്ഷയും എം. മുകുന്ദന്‍, സി. രാധാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് തെരഞ്ഞെടുത്തത്.
തിക്കോടിയന്‍, എം.വി. ദേവന്‍, പാലാ നാരായണന്‍ നായര്‍, ഒ.വി. വിജയന്‍, എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, അക്കിത്തം, കോവിലന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ. സുകുമാര്‍ അഴീക്കോട്, ഡോ.എം. ലീലാവതി, പുനത്തില്‍ കുഞ്ഞബ്ദുല്ല, സുഗതകുമാരി എന്നിവര്‍ക്കാണ് നേരത്തെ ഈ അവാര്‍ഡ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.