പാലക്കാട്: തരൂര്‍ കെ.പി. കേശവമേനോന്‍ സ്മാരക ട്രസ്റ്റിന്‍െറ അഞ്ചാമത് കെ.പി. കേശവമേനോന്‍ സ്മാരക പുരസ്കാരത്തിന് എഴുത്തുകാരി ഡോ. എം. ലീലാവതിയെ തെരഞ്ഞെടുത്തതായി ജൂറി ചെയര്‍മാന്‍ മുണ്ടൂര്‍ സേതുമാധവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും ശില്‍പവുമാണ് പുരസ്കാരം. മലയാള സാഹിത്യ വിമര്‍ശന ശാഖക്ക് ലീലാവതി ടീച്ചര്‍ നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. നവംബര്‍ ഒമ്പതിന് തരൂര്‍ കെ.പി. കേശവമേനോന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുരസ്കാരം സമര്‍പ്പിക്കും. എം. ലീലാവതിയുടെ നിരൂപണകലയെക്കുറിച്ച് പ്രഫ. എസ്.കെ. വസന്തന്‍ പ്രഭാഷണം നടത്തും. മുണ്ടൂര്‍ സേതുമാധവന്‍ ഡോ. പി. മുരളി, എഴുത്തുകാരി വി.കെ. ഭാമ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗം വി.കെ. ഭാമ, ട്രസ്റ്റ് ചെയര്‍മാന്‍ ടി.കെ. ദാമോദരന്‍കുട്ടി, സെക്രട്ടറി ഇ.പി. ചിന്നക്കുട്ടന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.