അജ്മാന്‍: കഥാകൃത്തും മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്ററുമായ പി.കെ പാറക്കടവിന്‍െറ ആദ്യ ഇംഗ്ളീഷ് മിനിക്കഥാ സമാഹാരം പ്രവാസമണ്ണില്‍ പുറത്തിറങ്ങി. പാറക്കടവിന്‍െറ 99 മിനിക്കഥകള്‍ ‘ത്രൂ ദ മിനി ലുക്കിങ് ഗ്ളാസ്’ എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്.
അജ്മാനിലെ അറബ് ഉഡുപ്പി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസില്‍ നിന്ന് കവി കെ. സച്ചിദാനന്ദന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. കഥക്കും കവിതക്കുമിടയിലാണ് പാറക്കടവിന്‍െറ കൊച്ചുകഥകളൂടെ സ്ഥാനമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.
വ്യതിയാനങ്ങളില്‍ നിന്ന് മനുഷ്യനെ തിരിച്ചുകൊണ്ടുവരാന്‍ പാറക്കടവിന്‍െറ കഥകള്‍ക്ക് സാധിക്കുമെന്ന് പ്രകാശനം നിര്‍വഹിച്ച ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
തന്‍െറ യൗവനം കടന്നുപോയത് പ്രിയ കവി സച്ചിദാനന്ദന്‍െറ കൂടെയായിരുന്നുവെന്നും അദ്ദേഹം തന്‍െറ പുസ്തകം എറ്റുവാങ്ങിയതില്‍ സന്തോഷമുണ്ടെന്നും മറുപടി പ്രസംഗത്തില്‍ പി.കെ പാറക്കടവ് പറഞ്ഞു. 32 കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പി.കെ പാറക്കടവിന്‍െറ ആദ്യ ഇംഗ്ളീഷ് സമാഹാരം കോഴിക്കോട്ടെ ലീഡ് ബുക്സാണ് പ്രസിദ്ധീകരിച്ചത്. വി.കെ. ശ്രീലേഷിന്‍േറതാണ് വിവര്‍ത്തനം.
തനിമ യു.എ.ഇ പ്രസിഡന്‍റ്് അബുലൈസ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.