സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ നിയോം മെഗാസിറ്റി പദ്ധതിക്ക് ഇന്ത്യൻ സ്പർശമാവുകയാണ് ആരാധന ഖൗളയുടെ നിയോഗം. മുംബൈ സ്വദേശിനിയായ ആരാധന നിയോം ടൂറിസം പദ്ധതിയുടെ മാനേജിങ് ഡയറക്ടറായാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ആഗോളമുഖമാണ് ഇൗ മുംബൈക്കാരി. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിൽ ഏറ്റവും പുതിയ ട്രെൻഡുകളുടെ അണിയറയിൽ ലോകതലത്തിൽ കഴിവു തെളിയിച്ചു. വിനോദ സഞ്ചാര വ്യവസായ മണ്ഡലത്തിലെ അന്താരാഷ്ട്ര 'തിങ്ക് ടാങ്ക്'. ടൂറിസം സാധ്യതകളുടെ ആഴങ്ങളറിഞ്ഞവൾ.
പ്രമുഖ ഇന്ത്യൻ ബ്രാൻഡായ ലീല പാലസിൽ നിന്ന് തുടങ്ങിയ കരിയർ ഭൂഖണ്ഡങ്ങൾ താണ്ടി അതിവേഗം വളർന്നു. ഹോട്ടൽ ആൻറ് റിയൽ എസ്റ്റേറ്റ്, കൺസൽട്ടൻസി-മാനേജ്മെൻറ് മേഖലയിലെ പ്രമുഖ ബ്രാൻഡായ ജോൺസ് ലാങ് ലാസല്ലിസ് ഗ്രൂപ്, ബ്രിഡ്ജ്. ഒാവർ ഗ്രൂപ് എന്നീ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികളിൽ സേവനം. ആഫ്രിക്കയിലെ സ്ത്രീ ശാക്തീകരണമേഖലയിൽ പ്രവർത്തിക്കുന്ന ഇ.ടി.സി എജ്യൂക്കേഷൻ ബോർഡ് മെമ്പർ, സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ വേൾഡ് ടൂറിസം ഫോറം മെമ്പർ എന്നീ പദവികൾ.
ട്രാവൽ-ടൂറിസം േമഖലയിലെ പ്രമുഖ കൺസൽട്ടൻസി സ്ഥാപനമായ ആപ്റ്റ് മൈൻഡ് പാർട്ണേഴ്സ് സ്ഥാപകയും സി.ഇ.ഒ. മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹോട്ടൽ മാനേജ്മെൻറിൽ നിന്നാണ് ബിരുദം നേടിയത്. ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്സിറ്റി, സ്വീഡനിലെ ഇകോലെ ഹോട്ടലിയർ ലോസാനെ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു തുടർവിദ്യാഭ്യാസവും പരിശീലനവും.
നാല് ഭൂഖണ്ഡങ്ങളിലായി 60 ലധികം രാജ്യങ്ങളിൽ പരന്നുകിടക്കുന്നതാണ് ടൂറിസം മേഖലയിൽ ആരാധനക്കുള്ള പരിചയം. സി.എൻ.ബി.സി ലണ്ടൻ സ്കൂൾ ഒഫ് ഇകണോമിക്സിെൻറ 21ാമത് സെഞ്ച്വറി െഎകൺ അവാർഡ് നേടിയത് 2017 ലാണ്. അടുത്ത തലമുറയെ ഏറ്റവും സ്വാധീനിക്കാവുന്ന 50 വ്യക്തിത്വങ്ങളിൽ ഒരാളായി സ്വിസ് ഇകണോമിക് മാഗസിൻ 2014^ൽ ഇവരെ തെരഞ്ഞെടുത്തിരുന്നു. ലോക ടൂറിസം ഉച്ചകോടികളിലെ സ്ഥിരം പ്രഭാഷകയാണ്. ലോകത്തെ പ്രമുഖരായ ടൂറിസം മന്ത്രിമാരുമായും നേതാക്കളുമായും അഭിമുഖം നടത്തിയിട്ടുണ്ട്.
ലോകം നേരിടുന്ന സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് വിനോദസഞ്ചാരമേഖല തുറന്നിടുന്നതെന്ന് ഇവർ വിശ്വസിക്കുന്നു. സമഗ്രമായ വികസനം, പരിസ്ഥിതി സംരക്ഷണം, സമാധാനം എന്നിവയെല്ലാം ടൂറിസം ഉറപ്പു നൽകുന്നു. സാധ്യതകളുടെ അപാരമായ ലോകമാണ് ടൂറിസത്തിേൻറതെന്നാണ്ആരാധനയുടെ അഭിപ്രായം.
സൗദി അറേബ്യയുടെ ലോകോത്തര സ്വപ്ന പദ്ധതിയാണ് നിയോം. 26,500 ചതുരശ്ര കിലോമീറ്ററിൽ നിർമിക്കുന്ന മെഗാനഗരം. ടൂറിസമാണ് പദ്ധതിയുടെ കേന്ദ്രബിന്ദു. ആഗോള കമ്പനികളാണ് നിക്ഷേപകർ. പുതിയ കാലത്തെ അഭിസംബോധന ചെയ്യാൻ സൗദി അറേബ്യ ആവിഷ്കരിച്ച വൻകിട പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.