നൗഷാദ് എന്നാൽ ഇന്ന് മലയാളികൾക്കൊരു പേരല്ല, മറിച്ച് സഹജീവി സ്നേഹത്തിെൻറ ആൾരൂ പമാണ്. ഉള്ളതിൽ നിന്ന് ഇല്ലാത്തവർക്ക് വാരിക്കോരി കൊടുക്കുക എന്ന ശീലത്തിന് ഇപ്പോൾ പേ ര് നൗഷാദ് എന്നുതന്നെ. ഷാർജ റോളയിലുമുണ്ടൊരു നൗഷാദ്, പേര് ഫിറോസ്, കണ്ണൂർ തലശ്ശേരി പാന ൂർ സ്വദേശിയാണ്. ക്വാണ്ടിറ്റി ഫാഷൻ എന്ന പേരിൽ സ്ത്രീകൾക്കുള്ള വസ്ത്രങ്ങളുടെ സ്ഥാപനം ന ടത്തുകയാണ്. പ്രളയ ദുരിതത്തിൽ കഴിയുന്നവർക്ക് സഹായം തേടി കടയിൽ വന്നവർക്ക് വിലകൂടിയ വസ്ത്രങ്ങൾ യഥേഷ്ടം നൽകിയാണ് നൗഷാദിെൻറ ഗൾഫ് പതിപ്പായി ഫിറോസ് മാറിയത്.
കുടുംബം നാട്ടിൽ പോകുന്ന തിരക്കും വാഹനം കേടായതും കാരണം ഗോഡൗണിലെ വസ്ത്രങ്ങൾ സന്നദ്ധ പ്രവർത്തകർക്ക് നൽകാനായിട്ടില്ല എന്ന സങ്കടത്തിലാണെന്നും അടുത്ത ദിവസം അതെല്ലാം പ്രവർത്തകരെ ഏൽപ്പിക്കുമെന്നും ഫിറോസ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ചുരിദാർ, പർദ, തുണിത്തരങ്ങൾ എന്നിവയെല്ലാം എത്ര വേണോ അത്രയും എടുത്തോളാനാണ് ഫിറോസ് പറഞ്ഞതെന്ന് ഇവിടെ എത്തിയ സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ഏറ്റവും അർഹരായ മനുഷ്യർക്ക് ഇവ എത്തിച്ചു നൽകണം എന്നു മാത്രമാണ് നിബന്ധന വെച്ചത്. ഇതിനെ കുറിച്ചുള്ള വാർത്ത നൽകാനായി വിളിച്ചപ്പോൾ ഫിറോസ് ആദ്യം മടിച്ചു.
വലതു കൈ മാത്രം അറിഞ്ഞാൽ മതിയെന്ന് തീർത്തു പറഞ്ഞു. എന്നാൽ ഈ നല്ലമനസ് ഗൾഫിലെ പലർക്കും മാതൃകയാകുമെന്നും ദുരിത്തിൽ കഴിയുന്നവർക്ക് അതൊരു താങ്ങും തണലുമാകുമെന്നും പറഞ്ഞപ്പോൾ മാത്രമാണ് വാർത്ത നൽകുവാൻ ഫിറോസ് സമ്മതം മൂളിയത്. 26 വർഷമായി റോളയിൽ സ്ഥാപനം തുടങ്ങിയിട്ട്. ഗുണമേൻമയാണ് മുഖമുദ്ര. അതു കൊണ്ടു തന്നെ തെറ്റില്ലാത്ത കച്ചവടമുണ്ട്. എന്നാൽ ഒറ്റരാത്രി കൊണ്ട് ഉടുതുണിക്ക് മറുതുണിയും കുടപ്പിറപ്പുകളും വീടും നാടും തന്നെ നഷ്ട്ടപ്പെട്ടവരുടെ കണ്ണിലെ ദയനിയതക്ക് മുന്നിൽ നിൽക്കുമ്പോൾ ഇതൊന്നും വലിയതല്ല എന്ന് തിരിച്ചറിയുന്നുണ്ടെന്ന് ഫിറോസ് പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഭാര്യ ഷാഹിനയും മക്കളായ മുഹമ്മദ് സർഫാസ്, ഫാത്തിമ ഫിദ, മുഹമ്മദ് ഫാഹിം, മുഹമ്മദ് ഫിസാൻ എന്നിവർ പിന്തുണ നൽകുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ഗോഡൗണിലെ സാധനങ്ങൾ കൂടി സന്നദ്ധ പ്രവർത്തകരെ ഏൽപ്പിച്ചാലെ മനസിന് തൃപ്തിയാകുകയുള്ളുവെന്നും ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.