കരിക്കാട് കബീർ പല്ലുകൊണ്ട് തേങ്ങ പൊതിക്കുന്നു
പെരുമ്പിലാവ്: ഈ മുപ്പത്തിയാറുകാരന് തേങ്ങ പൊതിക്കാൻ പാര വേണ്ട, സ്വന്തം പല്ലു മതി. കരിക്കാട് എരച്ചം വീട്ടിൽ കബീറാണ് 17 സെക്കന്റുകൾക്കുള്ളിൽ പല്ലുകൊണ്ട് തേങ്ങ പൊതിച്ച് ശ്രദ്ധേയനാകുന്നത്. ഈ കാഴ്ച കാണുന്ന ആരിലും അമ്പരപ്പാണ്.
കെട്ടിട കരാർ ജോലിക്കാരനായ കബീർ തന്റെ പതിനഞ്ചാം വയസ്സു മുതൽ തുടങ്ങിയതാണ് ഈ അഭ്യാസം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളി നടക്കുന്ന ഗ്രൗണ്ടിന് സമീപത്തെ തെങ്ങിൽനിന്ന് വീണ നാളികേരമായിരുന്നു കബീർ സാഹസത്തിന് ആദ്യം ഉപയോഗപ്പെടുത്തിയത്.
കളിയുടെ ആവേശത്തിനിടയിൽ കത്തിയും മറ്റ് ആയുധങ്ങളൊന്നുമില്ലാതെ നടത്തിയ ആദ്യ ശ്രമം വിജയിച്ചു. പിന്നീടങ്ങോട്ട് പല മത്സരങ്ങളിലും പന്തയം വെച്ച് മിനിറ്റുകൾ തുടർന്ന് സെക്കന്റുകൾക്കകം തേങ്ങകൾ പൊളിയോട് പൊളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.