തൊടുപുഴ: ഏഴു വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മാതാവിനെതിരെയും കേസ്. കുറ്റകൃത്യം മറച്ചുവെച്ചതിനും കുറ്റവാളിയെ സംരക്ഷിച്ചതിനും ഐ.പി.സി 201, 212 വകുപ്പുകൾ പ്രകാരമാണ് കേസ്. ഇവരെ അറസ ്റ്റ് െചയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി. മാതാവിനെതിരെ ബാലനീതി നിയമം 75 പ്രകാരം കേസെടുക്കാമെന്ന‌് ഇടുക്കി ജില്ല ശിശു ക്ഷേമ സമിതി കഴിഞ്ഞ ദിവസം പൊലീസിന് നിർദേശം നൽകിയിരുന്നു.
നേരേത്ത അറസ്റ്റിലായ ഒന്നാം പ്രതിയു ം മാതാവിെൻറ ആൺ സുഹൃത്തുമായ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദ് റിമാൻഡിലാണ്. കൂത്താട്ടുകുളത ്തെ കൗൺസലിങ് കേന്ദ്രത്തിലായിരുന്ന 36കാരിയെ തൊടുപുഴ സി.ഐ അഭിലാഷ് ഡേവിഡിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം ഏഴുവയസ്സുകാരനെ ആദ്യം എത്തിച്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തെളിവെടുപ്പിന‌് എത്തിച്ചു. അന്നുണ്ടായിരുന്ന ഡോക്ടറും ആശുപത്രി ജീവനക്കാരും ഇവരെ തിരിച്ചറിഞ്ഞു. വൈകീട്ടോടെ മുട്ടം കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു.
അരുൺ ആനന്ദിെൻറ മർദനത്തിന് ഇരയായ ഏഴു വയസ്സുകാരനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ‌് എത്തിച്ചത‌്. കുട്ടിയുടെ പരിക്കുമായി ബന്ധപ്പെട്ട് തെറ്റായ വിവരമാണ‌് ഇരുവരും നൽകിയത‌്. മാർച്ച‌് 28ന‌് പുലർച്ച 3.30നാണ‌് ഏഴുവയസ്സുകാരനെ പ്രതി അരുൺ ആനന്ദ് ക്രൂരമർദനത്തിന് ഇരയാക്കിയത്. തലക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിക്ക്, കളിക്കുന്നതിനിടെ അപകടം സംഭവിച്ചതാണെന്നായിരുന്നു അരുൺ ആശുപത്രി അധികൃതരോട് പറഞ്ഞത്. സോഫയിൽനിന്ന് വീണ‌് പരിക്കേറ്റെന്ന് യുവതിയും.
സംഭവത്തിൽ അസ്വാഭാവികത തോന്നിയതിനാൽ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിനോടും ഇവർ വിവരങ്ങൾ മറച്ചുവെച്ചു. കുട്ടിയെ കോലഞ്ചേരിയിലേക്ക് വിദഗ്ധ ചികിത്സക്ക് കൊണ്ടുപോയശേഷം അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് കുട്ടികളെ അരുൺ ആനന്ദ് മർദിച്ചിരുന്നുവെന്നും തനിക്കും മർദനമേറ്റിട്ടുണ്ടെന്നും പൊലീസിനോട‌് മാതാവ് വെളിപ്പെടുത്തിയയത്. കുട്ടിയുടെ അമ്മൂമ്മയുടെ മൊഴിപ്രകാരമാണ‌് അരുൺ ആനന്ദിനെതിരെ നേരേത്ത കൊലപാതകത്തിന‌് കേസെടുത്തത‌്. യുവതി അടക്കമുള്ളവരുടെ മൊഴികളും സാഹചര്യ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇളയകുട്ടിക്കെതിരായ ലൈംഗികാതിക്രമത്തിന‌് അരുൺ ആനന്ദിനെതിരെ ചുമത്തിയ പോക‌്സോ കേസിലും യുവതിയുടെ അമ്മയുടെ മൊഴി ഇടുക്കി മജിസ‌്ട്രേറ്റ‌് രേഖപ്പെടുത്തി. ഏഴുവയസ്സുകാരെൻറ സഹോദരനായ നാലുവയസ്സുകാരൻ ൈചൽഡ് വെൽെഫയർ കമ്മിറ്റി തീരുമാനപ്രകാരം തിരുവനന്തപുരത്ത‌് അച്ഛെൻറ വീട്ടുകാരുടെ സംരക്ഷണയിലാണിപ്പോൾ. കൊലപാതകക്കേസിൽ ൈവകാതെ കുറ്റപത്രം സമർപ്പിക്കുമെന്ന‌് അന്വേഷണ ഉദ്യോഗസ്ഥൻ തൊടുപുഴ ഡിവൈ.എസ‌്.പി കെ.പി. ജോസ‌് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.