കൊല്ലം: പ്രത്യേക പദവി പിൻവലിച്ചശേഷം എല്ലാം ശാന്തമായെന്ന സർക്കാർ വിശദീകരണത്തിന് വിരുദ്ധമാണ് യാഥാർഥ്യമെന്ന് കശ്മീരിലെ മാധ്യമപ്രവർത്തകൻ യൂസുഫ് ജമീൽ. പ്രത്യേക പദ വി പിൻവലിക്കുമ്പോൾ കേന്ദ്രസർക്കാർ നൽകിയ വലിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല െന്നും കേരള മീഡിയ അക്കാദമി ശിൽപശാലക്കെത്തിയ അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഒരുപാട് പ്രശ്നങ്ങൾ ജനങ്ങൾ അഭിമുഖീകരിക്കുകയാണ്. അഞ്ച് മാസത്തിനു ശേഷമാണ് താഴ്വരയിൽ ഇൻറർനെറ്റ് കടുത്ത നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിച്ചത്. കശ്മീരിലെ മാധ്യമപ്രവർത്തനം ഈ കാലയളവിൽ വെല്ലുവിളികളുടേതായിരുന്നുെവന്ന് അദ്ദേഹം പറഞ്ഞു. വാർത്തകളോ ചിത്രങ്ങളോ പുറം ലോകത്തേക്ക് എത്തിക്കാൻ ഒരു മാർഗവും ഇല്ലാത്ത അവസ്ഥയാണ്. ഇതുകൂടാതെയാണ് സൈന്യത്തിെൻറതുൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ. 370ാം അനുഛേദം പിൻവലിച്ച് ആറ് മാസം പിന്നിടുമ്പോൾ കശ്മീരിെൻറ സാമ്പത്തികാവസ്ഥ തകർന്നു. തൊഴിലുകൾ പ്രതിസന്ധിയിലായി.
ഈ കാലയളവിൽ ടൂറിസം മേഖലയും തകർച്ച നേരിട്ടു. കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെട്ടു. വാർത്തകൾ ജനങ്ങൾക്ക് എത്തിക്കാൻ കഴിയാതെ വരുന്ന സ്ഥിതി ഒരിടത്തുണ്ടാകുമ്പോൾ മറുഭാഗത്ത് ജനങ്ങൾക്ക് സമൂഹമാധ്യമങ്ങളും അപ്രാപ്യമായി –അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.