നേമം: യുവാക്കൾക്ക് നേരേ ബോംബെറിഞ്ഞ സംഭവത്തിൽ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മലയിൻകീഴ് തഴക്കരക്കോണം കിഴക്കുംകര വീട്ടിൽ വിജിത്ത് (24) ആണ് റിമാൻഡിലായത്. കഴിഞ്ഞദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം.
അന്തിയൂർക്കോണം കല്ലുവിളാകം സ്വദേശി ഹരീഷ് (24), ഇയാളുടെ സുഹൃത്തുക്കൾ എന്നിവർക്ക് നേരേയാണ് പ്രതി ബോംബെറിഞ്ഞത്. തഴക്കരക്കോണം ഭാഗത്ത് വെച്ചായിരുന്നു സംഭവം. പെട്ടെന്നുണ്ടായ പ്രകോപനമാണ് യുവാക്കൾക്ക് നേരെ ബോംബെറിയാൻ കാരണമെന്ന് പറയുന്നു.
എറിഞ്ഞ ബോംബ് ശരീരത്തിൽ വീഴാത്തതിനാൽ ആർക്കും സംഭവത്തിൽ പരിക്കില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മച്ചേൽ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.