യുവാവ് വീട്ടുമുറ്റത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ

ഹരിപ്പാട്: യുവാവിനെ അയൽവീട്ടുമുറ്റത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നങ്ങ്യാർകുളങ്ങര മീനാക്ഷി ഭവനിൽ തങ്കച്ചന്‍റെ മകൻ രൂപേഷിനെയാണ് (38) സുഹൃത്തും അയൽക്കാരനുമായ ശ്രീ മന്ദിരത്തിൽ സുധീറിന്‍റെ വീട്ടിമുറ്റത്തെ കാറിനുള്ളിൽ ചൊവ്വാഴ്ച രാവിലെ ആറോടെ മരിച്ച നിലയിൽ കണ്ടത്.

ചിങ്ങോലിയിലെ ആയൂർവേദ ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റാണ് രൂപേഷ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് പുറത്തുപോയതാണെന്ന് പറയുന്നു. തിങ്കളാഴ്ച വൈകീട്ട് രൂപേഷും സുഹൃത്തുക്കളും സുധീറിന്‍റെ വീട്ടിൽ ഒത്തുകൂടി മദ്യപിച്ചതായി പറയുന്നു. വൈകീട്ട് ഏഴോടെ ഇവർ പിരിഞ്ഞതായി സുധീർ പൊലീസിനോട് പറഞ്ഞു. തന്‍റെ ബൈക്കിലാണ് രൂപേഷ് തിരിച്ചുപോയത്.

എപ്പോഴാണ് രൂപേഷ് തിരിച്ചുവന്നതെന്നും തന്‍റെ കാറിൽ കയറി കിടന്നതെന്നും അറിയില്ലെന്നും സുധീർ പറഞ്ഞു. കാറിന്‍റെ താക്കോൽ വെക്കുന്ന സ്ഥലം രൂപേഷിന് അറിയാമായിരുന്നു.

രാവിലെ ആലപ്പുഴ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവെടുത്തു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.

ലക്ഷ്മിയാണ് രൂപേഷിന്‍റെ ഭാര്യ. ഏകമകൾ: മീനാക്ഷി (മന്ത്ര-മൂന്ന്). മാതാവ്: ലൈല. സഹോദരി: ശക്തി.

Tags:    
News Summary - youth found dead inside car -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT