മേപ്പാടി (വയനാട്): പ്രളയത്തിൽ വീട് തകർന്ന ഗൃഹനാഥൻ തൂങ്ങിമരിച്ചു. മേപ്പാടി നത്തംകുനി മൂഞ്ഞേലിൽ സനലിനെയാണ് (46) താമസസ്ഥലത്തുള്ള താൽക്കാലിക ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. 2019 ആഗസ്റ്റ് എട്ടിന് രാത്രി കനത്ത മഴയിൽ താമസിച്ചിരുന്ന വീട് പൂർണമായും തകർന്നുവീണിരുന്നു.
നത്തംകുനി തുറയൻകുന്നിലെ 11 സെൻറ് പുറമ്പോക്കിലാണ് ഭാര്യയും കോളജ് വിദ്യാർഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും 10,000 രൂപ പോലും അടിയന്തര ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് സനൽ മരിച്ചതെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
സുഹൃത്തുക്കൾ നിർമിച്ചുകൊടുത്ത തകരം കൊണ്ടുള്ള താൽക്കാലിക ഷെഡിലാണ് കുടുംബം അന്തിയുറങ്ങിയിരുന്നത്. മേപ്പാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പരേതനായ ചന്ദ്രെൻറ മകനാണ്. ഭാര്യ: സജിനി. മക്കൾ: നവ്യ, നവനീത്. സഹോദരങ്ങൾ: സരിത, സജിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.