പന്തളം: വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുളനട ഞെട്ടൂർ കാഞ്ഞിരമണ്ണിൽ വീട്ടിൽ സിനു രാജൻ (28) ആണ് അറസ്റ്റിലായത്.
വാഹന വ്യാപാരിയായ സിനു 2018ൽ മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചതായി ജൂൺ മൂന്നിന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. യുവതിയുടെ സഹോദരൻെറ സുഹൃത്താണ് പ്രതി.
പലതവണ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചതായും പരാതിയിലുണ്ട്. സംഭവം നടന്ന രണ്ടു വർഷത്തിനു ശേഷം നവമാധ്യമങ്ങളിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതോടെയാണ് യുവതി പൊലീസിൽ പരാതിനൽകിയത്. പന്തളം സി.ഐ ഇ.ടി. ബിജുവിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂന്നാഴ്ച മുമ്പ് മഹാരാഷ്ട്രയിൽ നിന്നെത്തിയ സിനു വീട്ടിൽ ക്വാറൻറീനിലായിരുന്നു. കോവിഡ് നെഗറ്റീവാണെന്ന പരിശോധനാഫലം വന്നതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.