കേരളത്തിെൻറ പുനർനിർമാണം: 25000 കോടി വേണ്ടിവരുമെന്ന് ലോകബാങ്ക്

തിരുവനന്തപുരം: പ്രളയം നാശം വിതച്ച കേരളത്തിെൻറ പുനർനിർമാണത്തിന് 25000 കോടി രൂപ വേണ്ടിവരുമെന്ന് ലോകബാങ്ക്-എ.ഡി.ബി സഖ്യത്തിെൻറ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കഴിഞ്ഞ 12 ദിവസത്തോളമായി പ്രളയം ബാധിച്ച പത്തോളം ജില്ലകൾ സന്ധർശിച്ചാണ് സംഘം റിപ്പോർട്ട് തയാറാക്കിയത്.

സംസ്ഥാനത്തിെൻറ പുനർനിർമാണം സംബന്ധിച്ച് പുറത്തുവരുന്ന ആദ്യത്തെ പഠന റിപ്പോർട്ടാണ് ലോകബാങ്കിേൻറത്. ചീഫ് സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകിയത്. ഇതേ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രാലയത്തിനും സമർപ്പിക്കുമെന്ന് ലോകബാങ്ക്-എ.ഡി.ബി സംഘം അറിയിച്ചു. ജില്ലകളിലെ കലക്ടർമാരുമായും മറ്റ് വകുപ്പ് തലവൻമാരുമായും നടത്തിയ ചർച്ചകൾക്കും പഠനത്തിനും ശേഷമാണ് സംഘം റിപ്പോർട്ട് തയാറാക്കിയത്.

തകർന്ന റോഡുകളുടെയും കുടിവെള്ള സംവിധാനങ്ങളുടെയും കാര്യക്ഷമമായ പുനർനിർമാണത്തിനാണ് കൂടുതൽ പ്രധാന്യം നൽകുകയെന്ന് സംഘം അറിയിച്ചിട്ടുണ്ട്. ഏതെല്ലാം മേഖലകളിൽ എത്രത്തോളം സഹായം നൽകണമെന്ന കാര്യത്തിൽ തീരുമാനം എടുത്ത് നിർദേശം സമർപ്പിക്കേണ്ടത് സർക്കാരാണ്.

സംസ്ഥാനത്തിെൻറ പുനർനിർമാണത്തിന് 25000 കോടി വേണ്ടിവരുന്ന സാഹചര്യത്തിൽ, നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്തായിരിക്കും ലോകബാങ്കിെൻറ വായ്പ ലഭിക്കുക. ഇത്രയും തുക ലഭിക്കണമെങ്കിൽ കേന്ദ്ര സർക്കാർ കേരളത്തിെൻറ വായ്പയെടുപ്പ് പരിധി ഉയർത്തണം.

പൊതുവേ വായ്പ നൽകാനുള്ള മാനദണ്ഡങ്ങളിലും സമയ പരിധികളിലും മാറ്റം വരുത്താനും ലോകബാങ്ക് തയാറായിട്ടുണ്ട്. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ ഉയർന്ന വായ്പകൾ ലഭിക്കാൻ വേണമെന്നിരിക്കേ കേരളത്തിെൻറ അവസ്ഥ പരിഗിണിച്ച് ആറ് മാസത്തിനുള്ളിൽ വായ്പ അനുവദിക്കാൻ നടപടിയെടുക്കുമെന്നും ലോകബാങ്ക് അധികൃതർ അറിയിച്ചു.


Tags:    
News Summary - world bank idb team visits flood affected areas-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.