കോഴിക്കോട്: വനിതാ കമ്മീഷൻ എറണാകുളം ജില്ലയിൽ നടത്തുന്ന ദ്വിദിന അദാലത്തിൻ്റെ ആദ്യ ദിനം 104 പരാതികൾ പരിഗണിച്ചു. ഇതില്‍ 43 പരാതികൾ തീർപ്പാക്കി. രണ്ട് പരാതികൾ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. ശേഷിക്കുന്ന പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
കുടുംബ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള പരാതികളാണ് ആദ്യ ദിനം വനിതാ കമ്മീഷനു മുന്നിൽ പ്രധാനമായും എത്തിയത്. അദാലത്ത് ചൊവ്വാഴ്ചയും തുടരും. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി, അഡ്വ. ഇന്ദിര രവീന്ദ്രൻ, വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. കെ.ബി രാജേഷ്, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷബത്ത്, കൗണ്‍സിലര്‍ വി.കെ സന്ധ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.