തിരുവനന്തപുരം: വനിതാമതിലിെൻറ ഉദ്ദേശ്യശുദ്ധിയിൽ വിവാദം കൊഴുക്കുേമ്പാഴും രാഷ്ട്രീയപാർട്ടികൾ പ്രായോഗികരാഷ്ട്രീയത്തിെൻറ കരുനീക്കങ്ങളിൽ. മൂന്ന് മുന്നണികൾക്കും മുന്നിലുള്ളത് 2019 മേയിലെ ലോക്സഭ തെരഞ്ഞെടുപ്പാണ്. ആദ്യമായല്ല ഒരു സർക്കാർ സമുദായസംഘടനകളുടെ യോഗം വിളിക്കുന്നതെങ്കിലും യു.ഡി.എഫും ബി.ജെ.പിയും അതിൽ രാഷ്ട്രീയം മണത്ത് രംഗത്തെത്തുകയായിരുന്നു. ഭൂരിപക്ഷ വോട്ട് കൈപ്പിടിയിലാക്കാൻ കോൺഗ്രസും ബി.ജെ.പിയും ലക്ഷ്യമിട്ടതോടെ, സ്വന്തം അജണ്ട സൃഷ്ടിച്ച് അത് പൊളിക്കാൻ സി.പി.എമ്മും നീക്കം നടത്തി. വിശ്വാസം എന്ന വൈകാരിക പ്രശ്നത്തിൽ ഹിന്ദുസമൂഹം ഒറ്റക്കെട്ടല്ലെന്ന് ഹിന്ദുസംഘടനകളുടെ യോഗം വിളിച്ചതിലൂടെ സർക്കാറിന് തെളിയിക്കാനുമായി.
പിന്നാക്ക, ദലിത് സംഘടനകളുടെ കാർമികത്വത്തിൽ വനിതാമതിലെന്ന ആശയത്തിന് രൂപംനൽകി സർക്കാറിനും എൽ.ഡി.എഫിനും പ്രതിപക്ഷത്തെയും ബി.ജെ.പിയെയും ഒരസേമയം പ്രതിരോധത്തിലാക്കാനായി. നവോത്ഥാനവുമായി ബന്ധപ്പെട്ട പരിപാടി സംഘാടനത്തിൽ കെ.പി.എം.എസ് പോലൊരു ദലിത് സംഘടനക്ക് തുല്യഉത്തരവാദിത്തം ലഭിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഇത് ദലിത് വിഭാഗത്തിൽ ഇടതുപക്ഷ അനുകൂല വികാരം ജനിപ്പിെച്ചന്നാണ് സി.പി.എം വിലയിരുത്തൽ. എൻ.എസ്.എസിന് പിന്നിൽ രാഷ്ട്രീയകക്ഷികൾ പ്രതിഷ്ഠിച്ചുവെന്ന് ആക്ഷേപമുള്ള എസ്.എൻ.ഡി.പിയും വൈകി ലഭിച്ച മുന്നാക്കാവസ്ഥയിൽ തൃപ്തരാണ്.
എന്നാൽ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തങ്ങൾ ഭക്തർക്കൊപ്പമെന്നും യുവതിപ്രവേശത്തോട് താൽപര്യമില്ലെന്നും സാമൂഹികസംഘടനായോഗ ശേഷവും ആവർത്തിക്കുന്നത് സർക്കാർനീക്കത്തിലെ വിള്ളലായാണ് പ്രതിപക്ഷവും ബി.ജെ.പിയും കാണുന്നത്. ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം ഉടൻ വേണ്ടെന്ന അഭിപ്രായം ധാരാളം എസ്.എൻ.ഡി.പി അംഗങ്ങൾക്കുണ്ട്. ഇവരെ പരിഗണിക്കാതെ നിലപാട് മാറ്റം എളുപ്പമല്ലെന്ന് സർക്കാറിനും അറിയാം. ഇൗ വ്യത്യസ്ത അഭിപ്രായം നിലനിർത്തിത്തന്നെ സാമുദായിക ധ്രുവീകരണത്തിന് എതിരായ നവോത്ഥാന കൂട്ടായ്മയിൽ പങ്കാളിയാവാൻ എസ്.എൻ.ഡി.പി തയാറായത് നേട്ടമായാണ് സർക്കാർ കരുതുന്നത്.
അതിനാൽ, വ്യത്യസ്ത അഭിപ്രായമുള്ളവരെ ഉൾക്കൊള്ളാൻതക്ക അയവേറിയ ഘടനയാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിക്ക് നൽകിയിട്ടുള്ളത്. ഹിന്ദുപാർലമെൻറ് നേതാവ് സി.പി. സുഗതനെ പോലുള്ളവരെ നിലനിർത്തിയതും ഇതിെൻറ അടിസ്ഥാനത്തിലാണ്. ബി.ജെ.പി, കോൺഗ്രസ് നീക്കങ്ങളെ ഇങ്ങനെ പ്രതിരോധിക്കാനാണ് സർക്കാറിെൻറ ലക്ഷ്യം. സാമൂഹികസംഘടനകളെ ജാതിസംഘടനയായി പ്രതിപക്ഷനേതാവ് അധിക്ഷേപിെച്ചന്ന മുഖ്യമന്ത്രിയുടെ ആക്ഷേപവും ഇൗ തന്ത്രത്തിെൻറ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.