??????????????? ?????????? ???????????????????????

കാൻവാസിൽ പെൺകനവുകൾ

കാക്കനാട്: കലക്ടറേറ്റിെൻറ മതിലുകൾ അലങ്കരിച്ചാണ് സ്ത്രീ ആവിഷ്കാരത്തിെൻറ പൊ ലിമ കാണിക്കുന്നത്. സർവിസ് സംഘടനകളുടെ ചുവരെഴുത്തുകൾക്കിടയിൽ സ്ത്രീകളുടെ ഉന്ന മനത്തിനുള്ള സന്ദേശം നൽകുന്ന നാല് ചുവർചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. വനിത ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് നടത്തുന്ന ചിത്രരചന മത്സരത്തിെൻറ കാൻവാസായിരുന്നു ഈ ചുവരുകൾ.

സീപോർട്ട്-എയർപോർട്ട് റോഡിൽനിന്നും ജില്ല പഞ്ചായത്തിന് സമീപത്തെ ബസ് സ്റ്റോപ്പിൽനിന്നും ഒറ്റനോട്ടത്തിൽ ഈ ചിത്രങ്ങൾ കാണാം. വനിത ശിശുവികസന വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തിയ പരിപാടികളുടെ ഭാഗമായിരുന്നു മത്സരം.

സ്ത്രീകളുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണത്തിനും ഉന്നമനത്തിനുമുള്ള ബോധവത്കരണമായിരുന്നു വിഷയം. അഞ്ചുപേരാണ് ചിത്രം വരക്കാനെത്തിയത്. നാലെണ്ണം കലക്ടറേറ്റ് മതിലുകളിലും ഒന്ന് ഇടപ്പള്ളിയിലെ ഐ.സി.ഡി.എസിന് മുമ്പിലുമാണ്.5000 രൂപയാണ് ഒന്നാം സമ്മാനം. പങ്കെടുത്ത എല്ലാവർക്കും പെയിൻറിങ് സാമഗ്രികൾ വാങ്ങാൻ 1500 രൂപയും നൽകി. ഏറ്റവും മികച്ച ചിത്രത്തിനുള്ള സമ്മാനം ദർബാർഹാൾ മൈതാനിയിൽ ശനിയാഴ്ച നടന്ന വനിത ദിനാഘോഷത്തിൽ സമ്മാനിച്ചു.

Tags:    
News Summary - Women dream in canvas-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.