ഗർഭിണിയായ യുവതിയുടെ കൊലപാതകം: ദൃക്സാക്ഷികൾക്ക് അറസ്റ്റ് വാറൻറ്

മഞ്ചേരി: വളാഞ്ചേരി കരിപ്പോളിനടുത്ത് പല്ലിക്കണ്ടത്ത് ഗർഭിണിയായ യുവതിയും മകനും കൊല്ലപ്പെട്ട കേസിൽ വിചാരണക്ക് ഹാജരാകാത്ത മൂന്നുപേർക്ക് അറസ്റ്റ് വാറൻറ്.

തമിഴ്നാട് സ്വദേശികളായ ഇളവരസൻ, അയ്യപ്പൻ, വീരപാണ്ഡ്യൻ എന്നിവർക്കാണ് മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി. സുരേഷ് ബാബു വാറൻറ് പുറപ്പെടുവിച്ചത്.

പല്ലിക്കണ്ടത്ത് വലിയപീടിയക്കൽ മരക്കാറിെൻറ മകൾ ഉമ്മുസൽമ (26), ഏഴ് വയസ്സുള്ള മകൻ ദിൽഷാദ് എന്നിവരെയാണ് 2015 മേയ് 25ന് വീട്ടിനകത്ത് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.

വെട്ടിച്ചിറ പുന്നത്തലയിലെ ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെതിരെയുള്ള കേസിലാണ് കോടതി നടപടി. സാക്ഷികളുടെ ഫോണിൽനിന്ന് മരിച്ച ഉമ്മുസൽമയുടെ ഫോണിലേക്ക് പ്രതി വിളിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് തമിഴ് തൊഴിലാളികൾ സാക്ഷികളായത്.

കാടാമ്പുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 69 സാക്ഷികളിൽ 63 പേരെ കോടതി വിസ്തരിച്ചു.

Tags:    
News Summary - Woman's murder: Arrest warrant issued to eyewitnesses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.