പരവൂർ (കൊല്ലം): ഭർതൃ പീഡനത്തെത്തുടർന്ന് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ചിറക്കരത്താഴം വിഷ്ണു ഭവനിൽ രതീഷിന്‍റെ ഭാര്യ വിജിതയാണ് (30) കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്.
പരസ്ത്രീ ബന്ധമുള്ള രതീഷ് വർഷങ്ങളായി വിജിതയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ച് മാതാവ് റീന പരവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്നു തന്നെയാണ് വിജിത വൈകുന്നേരത്തോടെ ജീവനൊടുക്കിയത്. ഈ സമയം രതീഷ് വീട്ടിലുണ്ടായിരുന്നു.
ഇയാൾ തന്നെയാണ് ശുചിമുറിയുടെ വാതിൽ തകർത്ത് തൂങ്ങിനിന്ന വിജിതയെ പുറത്തെടുത്തത് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
വനിതാ കമീഷൻ അംഗം ഷാഹിദ കമാൽ വിജിതയുടെ വീട്ടിലെത്തി മാതാവിനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അവർ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വാർഡുതല സമിതികൾ രൂപവത്കരിക്കുമെന്നും ഷാഹിദ കമാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.