വടക്കാഞ്ചേരി: ‘‘പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ എെൻറ കൈയിൽ ഇതേയു ള്ളൂ’’; ആ വീട്ടമ്മ മന്ത്രി എ.സി. മൊയ്തീനെ അറിയിച്ചു. എന്തുതന്നെയായാലും വീട്ടിലെത്തി ഏ റ്റുവാങ്ങാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സി.പി.എമ്മിെൻറ ആദ്യകാല നേതാവ് മങ ്കര നമ്പ്രത്ത് എൻ.വി. ശ്രീധരെൻറ (മണിക്കുട്ടി) ഭാര്യ ചന്ദ്രിക(64) തെൻറ അമൂല്യ സമ്പാദ്യമായ മൂന്നുപവെൻറ നാലു സ്വർണവളകളുമായാണ് മന്ത്രിയെ കാത്തുനിന്നത്. സഹജീവികൾ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടുേമ്പാൾ താൻ സ്വർണാഭരണമണിഞ്ഞ് നടക്കുന്നതിൽ ഒരു അർഥവുമിെല്ലന്ന് പറഞ്ഞ്, തിങ്കളാഴ്ച രാവിലെ മങ്കരയിലെ വീട്ടിലെത്തിയ മന്ത്രിക്ക് ചന്ദ്രിക വളകൾ ഊരി നൽകുകയായിരുന്നു.
മഴക്കെടുതിയിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ദുരിതക്കയത്തിൽ കഴിയുന്നവരുടെ കദനകഥകൾ കേട്ടും ദൃശ്യങ്ങൾ കണ്ടും മനം നൊന്താണ് ചന്ദ്രിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളകൾ സംഭാവന നൽകാൻ തീരുമാനിച്ചത്. ഭർത്താവ് ശ്രീധരൻ സന്തോഷത്തോടെ ഒപ്പം നിന്നപ്പോൾ അത് യാഥാർഥ്യമായി. കഴിഞ്ഞ പ്രളയസമയത്ത് 14,000 രൂപ ഇവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗമായും തെക്കുംകര എൽ.സി സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച ശ്രീധരൻ, സി.ഐ.ടി.യു നേതാവാണ്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.വി. സുനിൽകുമാർ, തെക്കുംകര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുജാത ശ്രീനിവാസൻ, വി.ജി. സുരേഷ്, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ ടി. പരമേശ്വരൻ, എം.വി. അരവിന്ദാക്ഷൻ, പി. ഭാഗ്യലക്ഷ്മി അമ്മ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.സി. സജീന്ദ്രൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.