തിരുവനന്തപുരം: ഹാദിയ കേസിൽ സംസ്ഥാന വനിതാ കമീഷൻ സുപ്രീംകോടതിയിലേക്ക്. ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയെ തുടർന്നാണ് കമീഷൻ സുപ്രീംകോടതിെയ സമീപിക്കാൻ തീരുമാനിച്ചത്.
ഹാദിയയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് വസ്തുതാന്വേണ റിപ്പോർട്ട് സമർപ്പിക്കാൻ അനുവാദം തേടുമെന്ന് കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു. ഹാദിയ കേസിൽ സ്ത്രീപക്ഷ ഇടപെടൽ ആവശ്യമാണ്. സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനാണ് നീക്കമെന്നും ജോസൈഫൻ പറഞ്ഞു.
നേരത്തെ, ഹാദിയ അവകാശലംഘനം നേരിടുകയാെണന്നും വിഷയത്തിൽ വനിതാ കമീഷൻ ഇടപെടണമെന്നും വിവിധ സ്ത്രീപക്ഷ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിരുന്നു. ഹാദിയ വീട്ടുതടങ്കലിലാണ്. അവരുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണ്. അവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണെമന്നും വനിതാ കമീഷനോട് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
ഇസ്ലാം മതം സ്വീകരിച്ച് മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെ വിവാഹം ഹൈകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഹാദിയയെ മതംമാറ്റി െഎ.എസിൽ ചേർക്കാൻ ശ്രമിക്കുകയാണെന്ന പിതാവിെൻറ പരാതിയിൽ സുപ്രീംകോടതി എൻ.െഎ.എ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.