നിരോധനാജ്ഞ ലംഘിച്ചതിന് സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ പ്രതിഷേധത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ജില്ലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് നടപടിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയെ പുഴുവരിച്ചെന്ന പരാതിയിൽ ഡോക്ടറെയും നഴ്സുമാരെയും വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്. കെ.ജി.എം.സി.ടി.എ യൂണിറ്റ് പ്രസിഡന്റ് ഇന്ന് 48 മണിക്കൂർ നീളുന്ന സത്യഗ്രഹം തുടങ്ങും.

റിലേ സത്യഗ്രഹം തീരും മുമ്പ് സസ്പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിച്ച് പണിമുടക്കിലേക്ക് പോകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. നടപടി പിൻവലിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്ന് നഴ്സുമാരും പറയുന്നു.

സസ്പെൻഷൻ നടപടി പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. ഡോക്ടർമാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഡോക്ടർമാരും നഴ്സുമാരും സമരം തുടങ്ങാൻ തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.