തിരുവനന്തപുരം: രാജ്യത്തിെൻറ മതേതര സ്വഭാവവും ഭരണഘടനയും അട്ടിമറിക്കാൻ അനുവ ദിക്കില്ലെന്നും പൗരത്വഭേദഗതി നിയമം പിൻവലിക്കാതെ പ്രേക്ഷാഭങ്ങൾ അവസാനിക്കില്ലെ ന്നും ജംഇയ്യതുൽ ഉലമായേ ഹിന്ദ് അഖിലേന്ത്യ പ്രസിഡൻറ് മൗലാന സയ്യിദ് അർഷദ് മദനി.
പൗരത്വഭേദഗതി നിയമത്തിനെതിരെ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ ആഭിമുഖ്യത്തിൽ പ ുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി നിയമം രാജ്യത്തെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള പ്രശ്നമല്ല. ഇത് ഭരണഘടനയെ തകർക്കാനുള്ള നിഗൂഢ ശ്രമമാണ്. സി.എ.എയും എൻ.ആർ.സിയും ഒരു ബന്ധവുമില്ലെന്ന് ഭരണാധികാരികൾ പറയുന്നത് പച്ചക്കള്ളമാണ്.
അസമിലെ അടക്കം ദുരനുഭവങ്ങളും നിസ്സഹായതകളും തങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടായിട്ടും പൗരത്വഭേദഗതി നിയമത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ന്യായീകരിക്കുന്നത് അറിവില്ലായ്മ കൊണ്ടല്ല, മറിച്ച് തികഞ്ഞ ധിക്കാരം മൂലമാണ്. വളരെ എളുപ്പത്തിൽ പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാമെന്നും നിയമം നടപ്പാക്കാമെന്നും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. മുരളീധരൻ എം.പി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി. മുഹമ്മദ് ഫൈസി, ഹുസൈൻ മടവൂർ, നസ്റുദ്ദീൻ എളമരം, മുക്കം ഉമർ ഫൈസി, കാസിം ഇരിക്കൂർ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സ്വലാഹുദ്ദീൻ അയ്യൂബി, ഷഹീൻ അബ്ദുല്ല, സി.എ. മൂസ മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങൾ, കെ.കെ. സുലൈമാൻ മൗലവി, കടുവയിൽ മൻസൂറുദ്ദീൻ റഷാദി, തോന്നയ്ക്കൽ കെ.എച്ച്. മുഹമ്മദ് മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, പുലിപ്പാറ റഹ്മത്തുല്ല മൗലവി, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി തുടങ്ങിയവർ സംബന്ധിച്ചു. കുറ്റിച്ചൽ ഹസൻ ബസ്വരി മൗലവി അധ്യക്ഷത വഹിച്ചു. എസ്.എച്ച്. ത്വാഹിർ മൗലവി സ്വാഗതവും ഷംസുദ്ദീൻ മന്നാനി ഇലവുപാലം നന്ദിയും പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ നിലപാടിന് അഭിനന്ദനം’
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹമെന്ന് ജംഇയ്യതുൽ ഉലമായേ ഹിന്ദ് അഖിലേന്ത്യ പ്രസിഡൻറ് മൗലാന സയ്യിദ് അർഷദ് മദനി. മന്ത്രിസഭ ചേർന്ന് നിയമം നടപ്പാക്കില്ലെന്ന് തീരുമാനിച്ച കേരളത്തിെൻറ നടപടി പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.