കോഴിക്കോട്: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി സലഫി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ സ്ഥാവര ജംഗമ വസ്തുക് കളും വിഭവങ്ങളും വിട്ടുകൊടുക്കാൻ തയാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി ട്രസ്റ്റ് ചെയർമാനും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറുമായ ഡോ. ഹുസൈൻ മടവൂർ. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടുകളിലേക്ക് ട്രസ്റ്റ് സംഭാവന ചെയ്തിട്ടുണ്ട്.
സ്ഥാപനത്തിന് കീഴിലെ പത്ത് ബസുകൾ, ആംബുലൻസുകൾ, ആതുരശുശ്രൂഷ കേന്ദ്രങ്ങൾ എന്നിവയെല്ലാം ചികിത്സ ആവശ്യത്തിന് നൽകുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പള്ളികൾ, ഓഡിറ്റോറിയങ്ങൾ എന്നിവയെല്ലാം താൽക്കാലിക ആശുപത്രികളിലാക്കി മാറ്റി നിരീക്ഷണ കേന്ദ്രങ്ങളും ഐസൊലേഷൻ വാർഡുകളുമാക്കി മാറ്റാമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.