ഒരു ദിവസം മഴയുണ്ടോ എന്നറിയാൻ മലയാളികൾക്കൊരു എളുപ്പവഴിയുണ്ട്. അന്നത്തെ കാലാവസ്ഥ പ്രവചനം എടുത്ത് നോക്കുക. ‘തെളിഞ്ഞ കാലാവസ്ഥ’ എന്നാണ് പ്രവചനമെങ്കിൽ കുടയെടുക്കാൻ മറക്കരുത്. ഉറപ്പായും അന്ന് മഴപെയ്യാനുള്ള സാധ്യത കൂടുതലായിരിക്കും. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ പ്രവചനങ്ങളിലെ ഇൗ അനിശ്ചിതത്വം ചാകരയാകുന്നത് സ്വകാര്യ കാലാവസ്ഥ പ്രവചനക്കാർക്കാണ്.
കൂടുതൽ കൂടുതൽ ഇന്ത്യൻ സംസ്ഥാനങ്ങൾ കാലാവസ്ഥ പ്രവചനത്തിന് സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നതായാണ് വിവരം. ഇൗ ലിസ്റ്റിലെ അവസാന കണ്ണിയാണ് കേരളം. ഒഡീഷ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ കേരളവും സ്വകാര്യ ഏജൻസികളെ കാലാവസ്ഥ പ്രവചനത്തിന് ആശ്രയിക്കുകയാണ്.
കൂടുതൽ കൃത്യം കൂടുതൽ വേഗം
പ്രളയവും കൊടുങ്കാറ്റും സംസ്ഥാനത്ത് പലതവണ നാശം വിതച്ചതോെടയാണ് കേരളം ഇത്തരമൊരു നീക്കത്തിന് മുൻകൈയെടുത്തത്. സ്കൈമെറ്റ് വെതർ, െഎ.ബി.എം വെതർ കമ്പനി, എർത്ത് നെറ്റ്വർക്സ് എന്നിവയുമയാണ് സംസ്ഥാനം കരാറിലേർെപ്പട്ടത്. ഇതിനായി ഒരുകോടി രൂപയാണ് വാർഷിക ഫീസായി നൽകുന്നത്. ‘കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം താലൂക്ക് തലത്തിലുള്ള കാലാവസ്ഥ വിവരങ്ങൾ നൽകുന്നതിൽ പരാജയമാെണന്നും ഇത് അപകട മുന്നറിയിപ്പ് നൽകുന്നതിന് പരിമിതി സൃഷ്ടിക്കുന്നതായും’ കേരള ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറയുന്നു.
കേന്ദ്ര ഏജൻസിയെ തങ്ങൾ പൂണ്ണമായും തിരസ്കരിക്കുകയെല്ലന്നും രണ്ടുതരം ഡേറ്റകളും ഉപയോഗിച്ച് കൂടുതൽ കൃത്യമായ കാലാവസ്ഥ പ്രവചനമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. സ്വകാര്യ കമ്പനികൾ കൂടുതൽ കൃത്യമായാണ് കാലാവസ്ഥ പ്രവചനം നടത്തുന്നതെന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. അവരുടെ ഡേറ്റ കുടുതൽ യൂസർ ഫ്രണ്ട്ലിയാണ്. താപനില, ഇൗർപ്പം, കാറ്റിെൻറ വേഗതയും ദിശയും, മഴ തുടങ്ങിയവയുടെ നിരക്കുകൾ ഒാരോ മണിക്കൂറിലും ലഭ്യമാക്കുമെന്നതാണ് സ്വകാര്യ ഏജൻസികളുടെ മേന്മയായി ചൂണ്ടിക്കാണിക്കെപ്പടുന്നത്.
ഇടുക്കി പോലെ വിസ്തൃതിയേറിയ ജില്ലകളിൽ കാലാവസ്ഥ പ്രവചനം കൃത്യമാകണമെങ്കിൽ ചെറിയ ഡേറ്റകളാണ് ഫലപ്രദമെന്നും ദുരന്തനിവാരണ അതോറിറ്റി പറയുന്നു. തങ്ങൾ സംസ്ഥാനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ടെന്നും കാലാവസ്ഥ പ്രവചനം ലോകത്ത് എല്ലായിടത്തും ഏറെക്കുറെ അനിശ്ചിതമാണെന്നും ഇന്ത്യൻ കാലാവസ്ഥ പ്രവചന കേന്ദ്രം അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.