തിരുവനന്തപുരം: ലോക്ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും അന്തർ സംസ്ഥാന തൊഴിലാളികളായ കേരളീയരെയും തിരികെ കൊണ്ടുവരാൻ കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഇതിനായി പ്രത്യേക ട്രെയിനുകൾ ആവശ്യപ്പെടണം.
ട്രെയിൻ ചാർജ് കേന്ദ്ര സർക്കാരിനോട് വഹിക്കാൻ ആവശ്യപ്പെടണം. വരാനുള്ളവരുടെ പേര് നോർക്കാ റൂട്ട്സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കേരളാ അതിർത്തിയിലേക്ക് എത്താനുള്ള അനുവാദം സ്വന്തം നിലക്ക് ഓരോരുത്തരും വാങ്ങണമെന്ന നിബന്ധനയാണ് സർക്കാർ വെച്ചിരിക്കുന്നത്. തികച്ചും അപ്രായോഗികമായ നിർദ്ദേശമാണിത്.
മറ്റ് സംസ്ഥാനങ്ങളിലെ യാത്രാനുമതിയാണ് കേരള സർക്കാർ ലഭ്യമാക്കേണ്ടത്. അത് യാത്രാക്കാർ സ്വന്തമായി വാങ്ങണമെന്ന് പറഞ്ഞ് സർക്കാർ കയ്യൊഴിയുകയാണ് ചെയ്തത്. ഈ പോരായ്മ പരിഹരിച്ച് എല്ലാ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് നോർക്കാ റൂട്ട്സിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേരളീയർക്കും ഘട്ടം ഘട്ടമായി തിരച്ചെത്താനുള്ള അനുവാദം കേരളാ സർക്കാർ വാങ്ങിയെടുക്കണം. ട്രെയിൻ ഇതര യാത്ര മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരുടെ യാത്രാ ക്രമീകരണം സർക്കാർ തന്നെ സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.