'ടി.പിക്കും ഇതുപോലെ ഭീഷണിക്കത്ത് കിട്ടിയിട്ടുണ്ട്; ഞങ്ങൾക്കും മരണ ഭയമില്ല' -തിരുവഞ്ചൂരിന്‍റെ മകൻ

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി കത്ത് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി മകൻ അർജുൻ. കത്തിന്‍റെ ഉള്ളടക്കം അച്ഛൻ പറഞ്ഞപ്പോൾ തന്നെ അയച്ചത് ടി.പി കേസ് പ്രതികളിൽ ആരെങ്കിലും ആയിരിക്കും എന്ന് തോന്നിയിരുന്നതായി അദ്ദേഹം പറഞ്ഞു.

''ഇത്തരം ഭീഷണി കത്തുകൾ ടി.പി ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ തന്നെ ഞങ്ങൾക്കും മരണ ഭയമില്ല. ദൈവ നിശ്ചയം എന്തായാലും അത് ആർക്കും തടയാൻ സാധിക്കില്ലല്ലോ. അഞ്ചു പതിറ്റാണ്ടിലേറെയായി അച്ഛൻ പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നു. അന്നും ഇന്നും എന്നും ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർത്ഥതായോടെയും മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളൂ. അതിനു കുടുംബം എന്ന നിലയിൽ ഞങ്ങളുടെ പൂർണ്ണ പിന്തുണയും ഉണ്ടാകും'' -അർജുൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്‍റെ പൂർണ രൂപം:

ഇന്ന് ഉച്ചക്ക് 12 മണിയോടെ അച്ഛൻ എന്നെ വിളിച്ചു. തിരുവനന്തപുരം വന്ന് തിരിച്ചു കോട്ടയത്തേക്ക് പോകും മുൻപ് പതിവുള്ളതാണ്. നിയമസഭ കമ്മിറ്റിക്ക് വന്ന അച്ഛൻ തിരിച്ചു പോകുകയാണ് എന്ന് പറയാൻ ആണ് വിളിക്കുന്നത് എന്നാണ് കരുതിയത്.

എന്നാൽ ഫോണിലൂടെ എന്നോട് പറഞ്ഞു 'മോനേ നമുക്ക് ഒരു ഭീഷണി കത്ത് വന്നിട്ടുണ്ട്. പേടിക്കാൻ ഒന്നും ഇല്ല. എങ്കിലും നീ ഒന്ന് ശ്രദ്ധിക്കണം. കാരണം കത്തിലെ ഭാഷ മലബാർ സ്റ്റൈലിലാണ്.' കൂടാതെ കത്തിന്‍റെ ഉള്ളടക്കം കൂടി അച്ഛൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി അത് TP കേസ് പ്രതികളിൽ ആരെങ്കിലും ആയിരിക്കും എന്ന്.

കത്ത് എഴുതിയത് ആരായാലും അവർ ഈ കുറിപ്പ് വായിക്കുമെങ്കിൽ അവരോടായി എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. അഞ്ചു പതിറ്റാണ്ടിലേറെയായി അച്ഛൻ പൊതുപ്രവർത്തനരംഗത്ത് നിന്ന് പ്രവർത്തിക്കുന്നു. അന്നും ഇന്നും എന്നും അച്ഛന് ലഭിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർത്ഥതായോടെയും മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്തില്ലെങ്കിൽ തനിക്ക് ആ ചുമതല നൽകിയ പാർട്ടിയേയും ജനങ്ങളെയും വഞ്ചിക്കുന്നതിനു തുല്യമാണ്.

ഇത്തരം ഭീഷണി കത്തുകൾ ടിപി ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ തന്നെ ഞങ്ങൾക്കും മരണ ഭയമില്ല. ദൈവ നിശ്ചയം എന്തായാലും അത് ആർക്കും തടയാൻ സാധിക്കില്ലല്ലോ. ഇനിയും അച്ഛൻ morally & legally സത്യസന്ധമായ നിലപാട് സ്വീകരിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനു കുടുംബം എന്ന നിലയിൽ ഞങ്ങളുടെ പൂർണ്ണ പിന്തുണയും ഉണ്ടാകും.

Tags:    
News Summary - We are not afraid of death says Thiruvanchoor's son arjun radhakrishnan, on death-threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.