തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 70.80 ശതമാനം കടന്നു. ഇന്ന് രാവിലെ കെ.എസ്.ഇ.ബി പുറത്തുവിട്ട കണക്ക് പ്രകാരം ജലനിരപ്പ് 2376.98 അടിയാണ്. ജലനിരപ്പ് 4.55 അടി ഉയർന്ന് 2381.53 അടി ആയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും.
നിലവിൽ 1033.28 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 70.80 ശതമാനം വരുമിത്. 2,403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്.1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി.
റൂൾകർവ് നിയമം അനുസരിച്ച് ജലനിരപ്പ് 2371 അടി കടന്നപ്പോൾ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരുന്നു. 2381.53 അടി ആയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. വീണ്ടും ജലനിരപ്പ് ഉയരുന്നതോടെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കണം.
ജൂൺ, ജൂലൈ മാസങ്ങൾക്ക് പിന്നാലെ ആഗസ്റ്റിന്‍റെ തുടക്കത്തിൽ പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.