തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. നീതിക്കായി കന്യാസ്ത്രീകൾ തെരുവിലിറങ്ങുന്നത് ഗൗരവതരമാണെന്ന് വി.എസ് പറഞ്ഞു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. അതിൽ പൊലീസ് കാലതാമസം വരുത്തരുത്. ഗൗരവതരമായ കേസുകൾ സഭ തന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും വി.എസ് വ്യക്തമാക്കി.
പീഡനാരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യസ്ത്രീകൾ പരസ്യപ്രതിഷേധം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.