കൊച്ചി: കൊറോണ വൈറസിനെ പഠിക്കാനും പിടിച്ചുകെട്ടാനും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയും (ആർ.ജി.സി.ബി) ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയന്‍സ് എജുക്കേഷന്‍ ആൻഡ് റിസര്‍ച്ചും (ഐസർ) പഠനങ്ങൾക്ക് തുടക്കമിട്ടു. കോവിഡ് ബാധിതരിലെ പ്രതിദ്രവ്യ (ആൻറിബോഡി) സാന്നിധ്യം കണ്ടെത്താനുള്ള പരീക്ഷണമാണ് വിതുര ഐസർ സ്കൂള്‍ ഒാഫ് ബയോളജിയിൽ ആരംഭിച്ചത്. പൂജപ്പുര ആർ.ജി.സി.ബിയിൽ വൈറസിെൻറ ജനിതക ഘടകങ്ങളും മരുന്ന് കണ്ടെത്തലുമാണ് ലക്ഷ്യം.
ചികുൻഗുനിയ, ഡെങ്കിപ്പനി എന്നിവക്ക് കാരണമായ ആര്.എന്‍.എ വൈറസ് കുടുംബാംഗമാണ് കൊറോണയും. എന്നാൽ, മനുഷ്യരിൽ കണ്ടെത്തിയ പുതിയയിനം വൈറസ് ആയതിനാൽ ജനിതകമാറ്റങ്ങൾ മനസ്സിലാക്കാനായിട്ടില്ല. നിലവിൽ ശക്തി കുറഞ്ഞ രീതിയിലാണ് പ്രവർത്തനമെങ്കിലും വ്യാപിച്ചാൽ അതിതീവ്ര രൂപമെടുക്കാം. പിന്നീട് പിടിച്ചുകെട്ടാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ രോഗവ്യാപനം നിയന്ത്രിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് ഗവേഷകർ പറയുന്നു. രോഗവ്യാപനം ആദ്യം തുടങ്ങിയ ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
അപകടകാരിയായ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാർസ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്നിവയിൽ കാണുന്ന ജലദോഷപ്പനിയാണ് കോവിഡ് 19െൻറയും ലക്ഷണം. സാര്‍സിനും മെര്‍സിനും ഇടക്ക് വരുന്ന വൈറസാകാം ഇതെന്നും ഗവേഷകർ അനുമാനിക്കുന്നു. സാര്‍സ് വൈറസിെൻറ അതേ പാതയിലാണ് സഞ്ചാരവും വ്യാപനവും. ഒമ്പതുവർഷമായി കൊറോണ വൈറസ് പഠനം നടത്തുന്ന വൈറോളജി സയൻറിഫിക് റിസര്‍ച് ലാബിലെ പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ഡോ. വി. സ്റ്റാലിന്രാജിെൻറ നേതൃത്വത്തിലാണ് ഐസറിലെ ഗവേഷണം. നെതര്‍ലാന്‍ഡ്സിലെ ഇറാസ്മസ് മെഡിക്കല്‍ സെൻററില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 2012ൽ മിഡില്‍ ഈസ്റ്റ് മേഖലയിൽ പടർന്ന വൈറസ് മെർസ് എന്ന് കണ്ടെത്തിയത് സ്റ്റാലിൻ രാജിെൻറ നേതൃത്വത്തിലെ സംഘമായിരുന്നു. അതിന് പിന്നീട് മരുന്നും കണ്ടെത്തി. ചികുൻഗുനിയ, ഡെങ്കി എന്നീ വൈറസുകളുടെ പഠനവും മരുന്ന് കണ്ടെത്തലും ആർ.ജി.സി.ബിയിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.