പാലാരിവട്ടം: ഇബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റ് സാധ്യത തള്ളാതെ വിജിലൻസ്

തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും കളമശ്ശേരി എം.എൽ.എയുമായ ഇബ ്രാഹീംകുഞ്ഞിനെയും റോഡ്‍സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡിയും നിലവിലെ കെ.എം.ആർ.എല്‍ എം.ഡിയുമായ മുഹമ്മ ദ് ഹനീഷിനെയും വിശദമായി ചോദ്യംചെയ്യാന്‍ വിജിലന്‍സ് ഡയറക്ടർ എസ്. അനിൽകാന്തിെൻറ അധ്യക്ഷതയിൽ ചേർന്ന അന്വേഷ ണസംഘത്തിെൻറ യോഗത്തിൽ തീരുമാനം.


ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇബ്രാഹീംകുഞ്ഞി നും ഹനീഷിനും ഉടൻ നോട്ടീസ് നൽകും. ചോദ്യംചെയ്യലിന് ശേഷം വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ആവശ്യമെങ്കിൽ അറസ്റ്റു ൾപ്പെടെ നടപടി കൈക്കൊള്ളും. പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ഉണ്ടാവില്ലെന്ന സൂചനയാണ് ആഭ്യന്തരവക ുപ്പ് വൃത്തങ്ങൾ നൽകുന്നത്.
പാലം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തേ ടി.ഒ. സൂരജിെനയും ഇബ്രാഹീംകുഞ്ഞിനെയും വിജിലന്‍സ് സംഘം ഒരുതവണ ചോദ്യംചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ അറസ്റ്റിലായ പ്രതികൾ നൽകിയ മൊഴികളിൽ പലതിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വിജിലൻസ് വിലയിരുത്തി. ആ സാഹചര്യത്തിലാണ് വീണ്ടും ഇരുവരിൽനിന്ന് മൊഴി രേഖപ്പെടുത്തുന്നത്.

പാലം നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിൽനിന്ന് പല ഉത്തരവുകളും പുറത്തിറങ്ങിയിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങളും തെളിവുകളും ശേഖരിക്കുന്നതിെൻറ ഭാഗമായി പൊതുമരാമത്ത് വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും. കേസിൽ പങ്കുണ്ടെന്ന് വ്യക്തമാകുന്ന ഉദ്യോഗസ്ഥരെ പ്രതിചേർക്കും. അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി കൈക്കൊള്ളുന്ന നിലപാട് അറിഞ്ഞശേഷം മറ്റ് നടപടികൾ കൈക്കൊള്ളും. െഎ.ജി എച്ച്. വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥരായ എസ്.പി വി.ജി. വിനോദ്കുമാർ, ഡിവൈ.എസ്.പി അശോക്കുമാർ എന്നിവരും യോഗത്തിൽ പെങ്കടുത്തു.

പണം നൽകിയത് ഇബ്രാഹിം കുഞ്ഞിെൻറ ഉത്തരവിൽ - സൂരജ്
കൊച്ചി: മേൽപാലം കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് മുൻകൂറായി 8.25 കോടി അനുവദിച്ചത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീം കുഞ്ഞിെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിലാണെന്ന് നാലാം പ്രതി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു പ്രതികരണം.

റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ എം.ഡിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷ് ശിപാർശ ചെയ്യുകയും മന്ത്രി ഉത്തരവിടുകയും ചെയ്യുകയുമായിരുന്നു. പലിശയില്ലാതെ അനുവദിക്കാനാണ് മന്ത്രി ഫയലിൽ കുറിച്ചത്. എന്നാൽ, താൻ ഇടപെട്ട് ഏഴ് ശതമാനം പലിശ ഈടാക്കി. ഇതിനെല്ലാം രേഖാമൂലം തെളിവുണ്ട്. മുമ്പ് പല പദ്ധതികൾക്കും പണം മുൻകൂർ നൽകിയിട്ടുണ്ട്. പലിശ ഈടാക്കാൻ നിർദേശിച്ചതാണ്  ചെയ്ത തെറ്റെങ്കിൽ എന്തുവേണമെങ്കിലും ചെയ്തോളൂ എന്നും സൂരജ് പറഞ്ഞു.

റിമാൻറ് നീട്ടി
സൂരജ് ഉൾപ്പെടെ നാല് പ്രതികളുടെ റിമാൻഡ് കാലാവധി വിജിലൻസ് ജഡ്ജി ഡോ. ബി. കലാം പാഷ ഒക്ടോബർ മൂന്നുവരെ നീട്ടി. ഒന്നാം പ്രതി ആർ.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയൽ, രണ്ടാം പ്രതി ആർ.ബി.ഡി.സി.കെ മുൻ. അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, മൂന്നാം പ്രതി കിറ്റ്കോ മുൻ ജനറൽ മാനേജർ ബെന്നി പോൾ എന്നിവരാണ് മറ്റുള്ളവർ. ആഗസ്റ്റ് 30നാണ് പ്രതികളെ വിജിലൻസിെൻറ എറണാകുളം യൂനിറ്റ് അറസ്റ്റ് ചെയ്തത്. 21 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിലാണ്. ജാമ്യാപേക്ഷ ഹൈകോടതി 24ന് പരിഗണിക്കും.


Tags:    
News Summary - vigilance to question Ebrahimkunju-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.