പത്തനംതിട്ട: ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയെ വെള്ളപൂശുന്ന റിപ്പോർട്ട് വിവാ ദമായതിനെ തുടർന്ന് കേസ് വിജിലൻസ് വീണ്ടും അന്വേഷിക്കുന്നു.
കമ്പനിയുടെ 1600/1923 നമ്പ ർ ആധാരം വ്യാജമാണെന്ന വിജിലൻസ് റിപ്പോർട്ട് തിരുത്തി വ്യാജമല്ലെന്ന റിപ്പോർട്ട് ത യാറാക്കിയതാണ് വിവാദമായത്. ഹാരിസൺസിനെ കുറ്റമുക്തമാക്കുന്ന റിപ്പോർട്ട് ഡിസം ബർ മധ്യത്തോടെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യാനായിരുന്നു നീക്കം. ഇ ക്കാര്യം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തതോടെ കോടതിയിൽ സമർപ്പിക്കുന്നത് നീട്ടിെവച്ചു.
കുറെ കാര്യങ്ങളിൽ കൂടി വ്യക്തത ആവശ്യമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ തീരുമാനിച്ചതിനാൽ അവ അന്വേഷിച്ചുവരുകയാണെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി മഹേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഹാരിസൺസിെൻറ ഭൂമിയുമായി ബന്ധെപ്പട്ട് വിജിലൻസ് ഡിവൈ.എസ്.പി നന്ദനൻ പിള്ള അന്വേഷിച്ച് 2013ൽ തയാറാക്കിയ റിപ്പോർട്ടിലെ കാര്യങ്ങളെല്ലാം നിഷേധിക്കുന്ന റിപ്പോർട്ടാണ് വിജിലൻസ് തയാറാക്കിയിരുന്നത്.
സർക്കാർ മാറിയതോടെ വിജിലൻസും നിലപാട് മാറ്റി. നിയമലംഘനം മറികടക്കാൻ ഹാരിസൺസിന് അവസരം നൽകുന്ന സമീപനമാണ് ഇടതുസർക്കാറിേൻറതെന്ന ആക്ഷേപം നിലനിൽക്കേയാണ് റിപ്പോർട്ടിലെ നിഗമനങ്ങളെല്ലാം തെറ്റെന്ന നിലയിൽ പുതിയ റിപ്പോർട്ട്.
വ്യാജ ആധാരം നിർമിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, ഗൂഢാലോചന, സർക്കാറിന് 106 കോടിയുടെ നഷ്ടം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2013 നവംബർ ഒന്നിനാണ് എഫ്.ഐ.ആർ സമർപ്പിച്ചത്. അതിലെ കുറ്റാരോപണങ്ങളെല്ലാം നിഷേധിക്കുന്നതായിരുന്നു പുതിയ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.