തിരുവനന്തപുരം: അനാവശ്യമായി വാക്സിൻ വാങ്ങിക്കൂട്ടി സർക്കാരിന് ഒന്നര കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിൽ ആരോഗ്യ വകുപ്പിലെ രണ്ട് മുൻ ഡയറക്ടർമാരെ അഞ്ച് വർഷം വീതം കഠിന തടവിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ശിക്ഷിച്ചു. ഇരുവരും 50 ലക്ഷം രൂപ വീതം പിഴയുമൊടുക്കണം.
ഡോ. വി.കെ. രാജൻ, ഡോ. കെ. ശൈലജ എന്നിവർക്കാണ് ശിക്ഷ. അഴിമതി നിരോധന നിയമപ്രകാരവും ഗുഢാലോജന, വ്യാജരേഖ ചമയക്കൽ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡജി ബദറുദീേൻറതാണ് വിധി. പ്രോസിക്യൂഷന് ഗൂഡാലോചന സ്ഥാപിക്കാൻ കഴിയാത്തതിനാൽ ജില്ലാ മെഡിക്കൽ സ്റ്റോറിലെ ഓഫീസർ സി. സദാശിവൻനായരെയും സ്റ്റോർ കീപ്പർ കെ. മുഹമ്മദിനെയും കോടതി വെറുതെ വിട്ടു.
2001 മുതൽ 2003 വരെയാണ് അഴിമതിക്ക് വഴിെവച്ച ഇടപാടുകൾ നടന്നത്. തലസ്ഥാന ജില്ലക്കായി തയാറാക്കിയ വാക്സിൻ ഇൻറൻഡിൽ വെട്ടിത്തിരുത്തൽ വരുത്തി അനാവശ്യമായി ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിക്കൂട്ടിയെന്നാണ് കേസ്. ഇത് 1,49,17,280 രൂപയുടെ വാക്സിൻ വരും. ഹൈദരാബാദിലെ ശാന്ത ബയോടെക്നിക്സ്, മുംബൈയിലെ വി.എച്ച്. ഭഗത് എന്നീ കമ്പനികളിൽനിന്നാണ് വാക്സിൻ വാങ്ങിയത്.
വാങ്ങിയ വാക്സിൻ പ്രതിരോധ മരുന്ന് സൂക്ഷിക്കേണ്ട മാനദണ്ഡ പ്രകാരം സൂക്ഷിക്കാൻ സംവിധാനമുണ്ടായിരുന്നില്ല. തുടർന്ന് ലഭ്യമായ സംവിധാനങ്ങളിൽ സൂക്ഷിക്കുകയായിരുന്നു. മറ്റു മരുന്നുകൾക്കൊപ്പമാണ് ഇത് സൂക്ഷിച്ചത്. ഇത് ഉപയോഗിച്ച ചിലർക്ക് അസ്വസ്ഥത ഉണ്ടായതിെന തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വാക്സിൻ ഇടപാട് പുറത്തുവന്നതോടെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വാക്സിൻ ഉപയോഗിക്കാൻ തയാറാകാത്ത ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടി മുന്നറിയിപ്പ് പോലും വകുപ്പിൽനിന്ന് ഉണ്ടായെന്ന് ആക്ഷേപം വന്നിരുന്നു. സംഭവം നടക്കുേമ്പാൾ ഡോ. കെ. ശൈലജ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഒാഫീസറായിരുന്നു. ഇൻറൻഡിലെ വെട്ടിത്തിരുത്തലുകൾ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച ഫയലുകൾ പൂഴ്ത്തിയെന്നും ആരോപണം വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.