തിരുവനന്തപുരം:ഇടതുപക്ഷ സർക്കാർ ബ്രൂവറിയും -ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതി നടത്തിയെന്നാരോപിച്ച് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിൽ തുടർനടപടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച അപേക്ഷ തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെയാണ് വിധി.
സമാനമായ ഹരജി ഹൈകോടതി തള്ളുകയും, സുപ്രീം കോടതി ഭേദഗതി അനുസരിച്ചുള്ള അനുമതി സർക്കാറും നിഷേധിച്ച കേസിൽ ഒരു തരത്തിലുള്ള നിയമ സാധുതയും ഇല്ലാ എന്നാണ് വിജിലൻസ് കോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ കോടതിയിൽ ഇപ്പോൾ നൽകിയ സ്വകാര്യ ഹരജിയുടെ ഭാഗമായുള്ള സാക്ഷി വിസ്‌തരങ്ങളാണ് നടക്കുന്നത് ഇതിന് ശേഷം എന്ത് സംഭവിക്കും എന്നത് കോടതി ഉത്തരവിന് ശേഷമേ അറിയുവാൻ സാധിക്കുകയുള്ളു. അതുകൊണ്ട് ഇത്തരം വിജിലൻസ് നീക്കങ്ങൾ കോടതി തള്ളികളയണം എന്നാണ് രമേശ് ചെന്നിത്തലയുടെ വാദം.
മുഖ്യമന്ത്രിയുടെ താല്പര്യം പ്രകാരം മുൻ എക്‌സൈസ് ടി. പി. രാമകൃഷ്ണൻ അനധികൃതമായി തീരുമാനിച്ചു ഇത് അഴിമതിയാണ് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.