ന്യൂഡൽഹി: ലോക്സഭ സ്ഥാനാർഥി നിർണയത്തിലെ കുരുക്കുകൾ ഒാരോന്നായി അഴിക്കുന്ന കോ ൺഗ്രസ് വടകരയിൽ സമ്മർദത്തിൽ. മണ്ഡലത്തിലെ സാഹചര്യങ്ങൾക്കൊത്ത മികച്ച സ്ഥാനാ ർഥിയെന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രനുമേൽ കടുത്ത സമ്മർദമുണ്ടെങ്കിലും അദ്ദേഹം മത്സരിക്കില്ലെന്ന ഒറ്റ വാശിയിൽ.
വയനാട്ടിൽ ടി. സിദ്ദീഖ്, ആലപ്പുഴയിൽ ഷാനിമോൾ ഉ സ്മാൻ എന്നിവർ സ്ഥാനാർഥിത്വം ഉറപ്പിച്ചു. വടകരയിൽ പി. ജയരാജനെ നേരിടാനൊരു കരു ത്തൻ വേണമെന്ന ആവശ്യം തൊട്ടടുത്ത ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ഉയർത്തിയിട്ടുണ്ട്. മുല്ലപ്പള്ളിയെ മത്സരിപ്പിക്കാൻ അവർ എ.െഎ.സി.സിയിൽ സമ്മർദം ചെലുത്തി.
എന്നാൽ, മുൻതീരുമാനത്തിൽ ഒരു മാറ്റവും ഇല്ലെന്ന് കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോട് മുല്ലപ്പള്ളി തീർത്തു പറഞ്ഞു.
സജീവ് മാറോളിക്ക് മുൻതൂക്കമുള്ള മൂന്നുപേരുടെ പാനൽ ഹൈകമാൻഡിന് നൽകിയിട്ടുണ്ട്. മുല്ലപ്പള്ളിയുമായി കൂടിയാലോചിച്ച് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പു പര്യടനം കഴിഞ്ഞ് രാഹുൽ രാത്രി വൈകിയാണ് മടങ്ങിയെത്തിയത്. ലിസ്റ്റ് പരിശോധിച്ച് വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ സ്ഥാനാർഥികളെ ചൊവ്വാഴ്ച ഒൗദ്യോഗികമായി പ്രഖ്യാപിക്കും.
എ-ഗ്രൂപ്പിനുവേണ്ടിയുള്ള ഉമ്മൻ ചാണ്ടിയുടെ പിടിവാശിക്കൊടുവിലാണ് വയനാട്ടിൽ ടി. സിദ്ദീഖ് സ്ഥാനാർഥിത്വം ഉറപ്പിച്ചത്. ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി രാവിലെ നടന്ന ചർച്ചയിലാണ് സിദ്ദീഖിെൻറ സ്ഥാനാർഥിത്വത്തിന് പച്ചക്കൊടിയായത്.
ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയൂം നിശ്ചയിച്ചു. ഒൗദ്യോഗിക പ്രഖ്യാപനത്തിനു മുേമ്പ അടൂർ പ്രകാശ് സീറ്റുറപ്പിച്ച് ആറ്റിങ്ങലിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
വയനാട് െഎ-ഗ്രൂപ്പിെൻറ സിറ്റിങ് സീറ്റാണ്. അത് നിലനിർത്തിക്കിട്ടാത്ത അതൃപ്തിയോടെ ചെന്നിത്തല തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാട്ടിലേക്ക് മടങ്ങി. ചർച്ച കഴിഞ്ഞ ഉമ്മൻചാണ്ടി ആന്ധ്രയിലേക്കും പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.