തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചൊല്ലി നിയമസഭയില്‍ ഭ രണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. പാസ്പോർട്ട് വെരിഫിേക്കഷൻ ചുമതല കൈമാറുന്നതിെൻറ പേ രിൽ ഉൗരാളുങ്കലിന് പൊലീസിെൻറ ഡേറ്റബേസിൽ കയറാൻ സ്വാതന്ത്ര്യം നൽകിയെന്ന് ആരോ പിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി കെ.എസ്. ശബരീനാഥ് നൽകിയ നോട്ടീ സ് പരിഗണിക്കുേമ്പാഴായിരുന്നു തർക്കം.
ഊരാളുങ്കല്‍ സൊസൈറ്റിയുടെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ രാജ്യത്താകമാനമുണ്ടെന്നും അവരുടെ ശബ്ദമാണ് ഇവിടെ ഉയരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് കുറ്റപ്പെടുത്തിയപ്പോൾ ഊരാളുങ്കലിെൻറ വക്താവായി മുഖ്യമന്ത്രി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.കേന്ദ്രസർക്കാറിന് എങ്ങനെയാണോ അംബാനി അതേപോലെയാണ് സംസ്ഥാന സർക്കാറിന് ഉൗരാളുങ്കലെന്ന് ശബരീനാഥ് ആരോപിച്ചു. സി.പി.എമ്മിെൻറ വിശ്വസ്ത സ്ഥാപനമായ അവർക്ക് യാതൊരു ടെൻഡറും ഇല്ലാതെ എല്ലാ നിർമാണപ്രവർത്തനങ്ങളും സർക്കാർ നൽകുകയാണ്. ഇനി സർക്കാർ അവർക്ക് നൽകാനുള്ളത് മുഖ്യമന്ത്രിക്കസേര മാത്രമാണ്. ഏൽപിച്ച പല ജോലികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ വീഴ്ചവരുത്തിയ ഉൗരാളുങ്കലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം.
ഊരാളുങ്കല്‍ ടെക്നോളജിക്കല്‍ സിസ്റ്റത്തില്‍ ഒരു തൊഴിലാളിയുമില്ല. അവിടെ ഏഴും എട്ടും ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാറിമാറി വരുന്ന സര്‍ക്കാറുകളും വകുപ്പുകളും ഊരാളുങ്കലിനോട് മമത കാണിക്കുന്നത് അവരുടെ കാര്യക്ഷമത കാരണമാണെന്ന് മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു. നല്ലൊരു സ്ഥാപനത്തെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തരുത്. നേരത്തേ അധികാരത്തിലിരുന്ന സര്‍ക്കാറുകളെല്ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
അവരോട് സ്വാഭാവികമായി അസൂയയുള്ള ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ടാകാം. അത്തരക്കാരുടെ വക്താവായി നാം മാറരുത്. മികവ് അംഗീകരിച്ച് ഊരാളുങ്കലിന് ടോട്ടല്‍ സൊല്യൂഷന് പ്രൊവൈഡര്‍ പദവി നല്‍കിയത് ഏത് കാലത്താണെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണം. രാജ്യത്തെ ചില ഉന്നത സ്ഥാപനങ്ങള്‍ക്ക് അവരുടെ വളര്‍ച്ചയില്‍ അസൂയയുണ്ടാകാം. ആ ശബ്ദമാണ് സഭയിൽ കേട്ടതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
റോഡുകളുടെയും പാലങ്ങളുടെയും നിർമാണമാണ് കരാറില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്കാന് വ്യവസ്ഥയുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് ദുരുപയോഗിച്ചാണ് പാസ്പോർട്ട് വെരിഫിേക്കഷൻ ചുമതലയും അവരെ ഏൽപിച്ചത്. എല്ലാ ജോലിയും അവർക്ക് നല്‍കുകയെന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.